Loading ...

Home Kerala

കോവിഡ് കണക്കില്‍ കുതിച്ച്‌ കേരളം

കൊച്ചി: ജാഗ്രത കൈവിട്ടതോടെ സംസ്ഥാനത്ത് വീണ്ടും അതിവ്യാപനമായി കോവിഡ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കോവിഡ് മുക്തിയിലേക്ക് കടന്നിരിക്കെയാണ് കേരളത്തില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും കര്‍ണാടകയുമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. ദേശീയ ശരാശരി രണ്ടില്‍ താഴെമാത്രമാണ്. ദിവസേനയുള്ള മരണനിരക്കും കുറയുന്നില്ല. ആറുമാസത്തിലേറെയായി 25നും 30നുമിടയില്‍ മരണം സ്ഥിരീകരിക്കുകയാണ്.

ആശങ്കയൊഴിഞ്ഞു എന്നവിധത്തില്‍ സ്കൂളുകള്‍ ഉള്‍െപ്പടെ എല്ലാം തുറന്നത് വലിയ തിരിച്ചടിയായെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മാര്‍ഗങ്ങള്‍ ജനങ്ങളും കൈവിട്ട അവസ്ഥയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കോവിഡ് കണക്ക് ഉയരുമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പൊതുജനാരോഗ്യവിഭാഗം അഡീഷനല്‍ ഡയറക്ടര്‍ ഡോ. ശ്രീദേവി പറയുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ പത്തിരട്ടിയോളമാണ് കേരളത്തിലെ കോവിഡ് കണക്കുകള്‍.

ഇതിനു പുറമെ ജനിതകമാറ്റം സംഭവിച്ച മറ്റ് വകഭേദവും പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണവും രാജ്യത്ത് കൂടുതല്‍ കേരളത്തിലാണ്. 72,891 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. പ്രതിദിന രോഗികളുടെ എണ്ണം പലദിവസങ്ങളിലും 1000 കടന്നു. മൂന്നാഴ്ചക്കിടെ 18,000ത്തോളം രോഗബാധിതരും 59 മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പിടിച്ചുനിര്‍ത്താനായി എന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍, മറ്റ് രോഗങ്ങളുണ്ടായിരുന്ന കോവിഡ് ബാധിതരുടെ മരണം കണക്കില്‍പെടുത്താത്തതാണ് മരണനിരക്ക് കുറഞ്ഞിരിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. അതുകൂടി കൂട്ടുകയാണെങ്കില്‍ പതിനായിരത്തിലേറെ മരണങ്ങള്‍ സംഭവിച്ചുകഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. കോവിഡ് വ്യാപനമുണ്ടാകുമ്ബോഴും പരിശോധനകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെങ്കിലും വര്‍ധിപ്പിക്കാത്തതും വിമര്‍ശനമുയര്‍ത്തുന്നു.

മരണസംഖ്യ ഇതുവരെ 3607

തിരുവനന്തപുരം -725

കൊല്ലം -255

പത്തനംതിട്ട -79

ആലപ്പുഴ -286

കോട്ടയം -178

ഇടുക്കി -31

എറണാകുളം -364

തൃശൂര്‍ -379

പാലക്കാട് -166

മലപ്പുറം -375

കോഴിക്കോട് -368

വയനാട് -65

കണ്ണൂര്‍ -244

കാസര്‍കോട് -92




Related News