Loading ...

Home USA

താലിബാന്‍ സമാധാന കരാര്‍ പുനഃപരിശോധിക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ട്രംപ് സര്‍ക്കാര്‍ താലിബാനുമായി ഏര്‍പ്പെട്ട സമാധാന കരാര്‍ പുനഃപരിശോധിക്കുമെന്ന് വൈറ്റ് ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജൈക് സല്ലിവനാണ് ഇക്കാര്യം അറിയിച്ചത്. സമാധാന കരാര്‍ പുനഃപരിശോധിക്കുന്ന വിവരം അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബിനെ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്‍റെ ആക്രമണം അഫ്ഗാനില്‍ വര്‍ധിച്ചെന്നാണ് യു.എസ്. വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സമാധാന കരാര്‍ പുനഃപരിശോധിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തറില്‍വെച്ച്‌ നടന്ന ചര്‍ച്ചയിലാണ് അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. à´–ത്തറിന്‍റെ മധ്യസ്ഥതയില്‍ 18 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുവിഭാഗങ്ങളും കരാറിലെത്തിയത്.

Related News