Loading ...

Home Kerala

കെഎസ്‌ആര്‍ടിസി 356 കോടി നല്‍കണം; കെടിഡിഎഫ്സി അടച്ച്‌ പൂട്ടുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഫണ്ടിംഗ് ഏജന്‍സിയായ കെടിഡിഎഫ്സി പൂട്ടുന്നു. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്നും നിക്ഷേപ ബാധ്യതകള്‍ തീര്‍ത്ത് കെടിഡിഎഫ്സി പൂട്ടാമെന്നുമാണ് തീരുമാനം. വായ്പ കുടിശിക തിരികെ അടയ്ക്കണമെന്നും ജീവനക്കാരെ മറ്റ് വകുപ്പുകളിലേയ്ക്ക് പുനര്‍വിന്യസിക്കണമെന്നും കെടിഡിഎഫ്സി മുന്‍ എംഡി ശുപാര്‍ശ ചെയ്തു.

കെഎസ്‌ആര്‍ടിസിയ്ക്ക് വേണ്ടി രൂപീകരിക്കുന്നതോടെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ആവശ്യമില്ലാതാകും. അതിനാല്‍ തന്നെ കെടിഡിഎഫ്സി ഇനി മുന്നോട്ട് കൊണ്ടു പോകേണ്ടതില്ല. പൊതുജനങ്ങളില്‍ നിന്ന് 925 കോടി രൂപയുടെ നിക്ഷേപം കെടിഡിഎഫ്സിയിലുണ്ട്. അക്കൗണ്ടില്‍ ബാക്കിയുള്ളത് 353 കോടി രൂപമാത്രമാണ്. കെഎസ്‌ആര്‍ടിസി 356 കോടി രൂപ നല്‍കാനുണ്ട്. കെഎസ്‌ആര്‍ടിസി വായ്പ ഇനത്തിലെ 100 കോടിയും, ബാക്കി ബാധ്യതകള്‍ തീര്‍ക്കാനുള്ള തുകയും സര്‍ക്കാര്‍ കെടിഡിഎഫ്സിയ്ക്ക് നല്‍കും. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കേണ്ടന്ന് തീരുമാനം. സ്ഥിരം നിക്ഷേപങ്ങളുട പലിശ 2 ശതമാനമായി കുറച്ച്‌ നിക്ഷേപങ്ങള്‍ അവസാനിപ്പിക്കാന്‍ ശുപാര്‍ശ.

ജീവനക്കാരെ മറ്റ് വകുപ്പുകളിലേയേക്ക് മാറ്റാനാണ് ശുപാര്‍ശ. എട്ട് സ്ഥിരം ജീവനക്കാരാണ് കെടിഡിഎഫ്സിയുല്‍ ഉള്ളത്. 30 ഓളം താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. മുന്‍ എം.ഡി അജിത്കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ അംഗീകാരം നല്‍കി.

കെടിഡിഎഫ്സി മുന്‍ എംഡി അജിത്ത് കുമാര്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെടിഡിഎഫ്സി സി.എംഡിക്ക് ഈ മാസം ആദ്യം അയച്ച കത്തുമാണ് പുറത്ത് വന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന് ചേര്‍ന്ന യോഗത്തിലാണ് കെടിഡിഎഫ്സിയുടെ ബാധ്യത തീര്‍ത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം ഉണ്ടായത്. യോഗത്തില്‍ ഗതാഗത സെക്രട്ടറിക്ക് പുറമേ കെടിഡിഎഫ്സി ചെയര്‍മാന്‍ കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

നാല് ബിഒടി പ്രൊജക്ടുകള്‍ പണയപ്പെടുത്തി കെഎസ്‌ആര്‍ടിസിക്ക് വായ്പയെടുക്കാനായി വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.

Related News