Loading ...

Home National

ഹരിയാനയില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന പരിപാടികള്‍ക്ക് അമിത്ഷായുടെ വിലക്ക്

ന്യൂഡല്‍ഹി: രാജ്യം മുഴുക്കെ അലയടിക്കുന്ന കാര്‍ഷിക നിയമ വിരുദ്ധ സമരത്തിെന്‍റ ചൂടില്‍ നൊന്ത് ഭാരതീയ ജനത പാര്‍ട്ടി. കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചുള്ള ഒരു പരിപാടിയും ഹരിയാനയില്‍ സംഘടിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 'ഉത്തരവിറക്കി'. കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ണാല്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രതിഷേധക്കാര്‍ കൈയേറിയതിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നിരുന്നു. ഒരു സംഘം കര്‍ഷകരാണ് സംഘടിച്ചെത്തിയത്.
ഇനിയും സമാന പരിപാടികള്‍ നടത്തുന്നത് ഹരിയാനയില്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 'കര്‍ഷകരുമായി ഇനിയും സംഘട്ടനത്തിന് ഉദ്ദേശ്യമില്ലെന്ന്' ഖട്ടര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് കൈയാളുന്ന കന്‍വര്‍ പാല്‍ ഗുജ്ജാര്‍ പറഞ്ഞു. ചൊവ്വാഴ്ച അമിത് ഷാ സംസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വന്‍ ട്രാക്ടര്‍ റാലിക്ക് ഒരുങ്ങുകയാണ് കര്‍ഷകര്‍. ജനുവരി 10ന് കൈംല ഗ്രാമത്തില്‍ 'കിസാന്‍ മഹാപഞ്ചായത്ത്' സംഘടിപ്പിച്ച്‌ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ പദ്ധതിയിട്ടതായിരുന്നു മുഖ്യമന്ത്രി ഖട്ടര്‍. എന്നാല്‍, പ്രതിഷേധവുമായി എത്തിയ കര്‍ഷകരെ വിരട്ടിയോടിക്കാന്‍ കണ്ണീര്‍വാതകവും ജല പീരങ്കിയും പ്രയോഗിക്കേണ്ടിവന്നു. എന്നിട്ടും, ഖട്ടര്‍ എത്തിയ വേദിയില്‍ സംഘടിച്ചെത്തിയ കര്‍ഷകര്‍ സ്റ്റേജ് തകര്‍ക്കുകയും കസേരകളും പോസ്റ്ററുകളും തകര്‍ക്കുകയും ചെയ്തു. കര്‍ഷകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാനമാണ് ഹരിയാന. എന്നാല്‍, 45 ദിവസമായി തുടരുന്ന സമരത്തില്‍ പഞ്ചാബിനു പുറമെ ഹരിയാനയില്‍നിന്നും ആയിരക്കണക്കിന് സമരക്കാര്‍ രംഗത്തുണ്ട്.

Related News