Loading ...

Home International

ഇന്ത്യയിലെ ന്യൂനപക്ഷ അതിക്രമണങ്ങൾക്കെതിരെ വാണിജ്യകരാറില്‍ മനുഷ്യാവകാശ ഉടമ്പടികള്‍ വേണമെന്ന് ബ്രിട്ടൺ

ഇന്ത്യ- യു.കെ വാണിജ്യകരാറില്‍ മനുഷ്യാവകാശ ഉടമ്ബടികള്‍ ഉള്‍ക്കൊള്ളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാര്‍. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യുനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച്‌ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് ബ്രിട്ടീഷ് നിയമ വിദഗ്ധര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഇന്ത്യയുടെ സാമ്ബത്തിക അഭിവൃദ്ധിയെയും വളര്‍ച്ചയെയും ഇത്തരം സംഘര്‍ഷങ്ങള്‍ തടസ്സപ്പെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.''ഭാവി വാണിജ്യ-നിക്ഷേപ കരാറുകളില്‍ എത്രയും പെട്ടെന്ന് മനുഷ്യാവകാശ ഉടമ്ബടികള്‍ ഉള്‍ക്കൊള്ളിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നയിക്കും. ഇത് ഇന്ത്യയുടെ സാമ്ബത്തിക അഭിവൃദ്ധിയെ തടസ്സപ്പെടുത്തും. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വാണിജ്യ ബന്ധങ്ങള്‍ക്കും അത് വിള്ളലേല്‍പ്പിക്കും.'' ബ്രിട്ടനിലെ ഡെമോക്രാറ്റിക്‌ യുണിയനിസ്റ്റ് പാര്‍ട്ടി എം.പി ജിം ഷാന്നോന്‍ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.'ബയോ ടെററിസ്റ്റുകള്‍', 'കൊറോണ ജിഹാദികള്‍' തുടങ്ങിയ അവഹേളനപരമായ വാക്കുകള്‍ ഉപയോഗിച്ച്‌ മുസ്‌ലിം വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക, മുസ്‌ലിം ചെറുപ്പക്കാരെ ഉന്നം വെച്ച്‌ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുക, വിവാദമായ പൗരത്വ നിയമം നടപ്പിലാക്കാന്‍ തുനിയുക, ബൈബിളുകള്‍ കത്തിക്കുക, ചര്‍ച്ചുകളും പള്ളികളും ആക്രമിക്കുക, സിഖ് വംശജരുടെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശത്തെ ഹനിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയാണ് ചര്‍ച്ചയില്‍ ഉഭയകക്ഷികള്‍ പങ്കെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ റായ്പ്പൂരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച്‌ പരാമര്‍ശിച്ച എം.പി ജിം ഷാന്നോന്‍ "ഇന്ത്യയില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പല ആക്രമണങ്ങളും കൃത്യമായി അന്വേഷണത്തിന് വിധേയമാക്കുക പോലും ചെയ്യുന്നില്ല'' എന്നും ആരോപിച്ചു.

Related News