Loading ...

Home Kerala

കാലിക്കറ്റില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥിരപ്പെടുത്താനുള്ള തീരുമാനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നിലവില്‍ സ്ഥിരപ്പെടുത്തിയവര്‍ക്ക് താല്‍ക്കാലിക തസ്തികയില്‍ തുടരാമെന്നും കോടതി നിര്‍ദേശിച്ചു.

പത്തോ അതിലധികമോ വര്‍ഷം ദിവസവേതന, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരിപ്പെടുത്താന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. ഗാര്‍ഡനര്‍, റൂംബോയ്, സെക്യൂരിറ്റി ഗാര്‍ഡ്, ഇലക്‌ട്രിസിറ്റി വര്‍ക്കര്‍, ഡ്രൈവര്‍, പ്രോഗ്രാമര്‍, പമ്ബ് ഓപറേറ്റര്‍, പ്ലംബര്‍ എന്നീ തസ്തികളിലുള്ള 35ലേറെ പേരെയാണ് സ്ഥിരപ്പെടുത്തിയത്. സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനത്തിനെതിരെ സിന്‍ഡിക്കേറ്റ് അംഗമായ ഡോ. പി. റഷീദ് അഹമ്മദ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Related News