Loading ...

Home International

ലോകത്ത് വാക്സിന്‍ വിതരണത്തില്‍ ഇസ്രയേല്‍ ഒന്നാമത്

ടെല്‍ അവീവ്: കോവിഡിനെതിരായ വാക്സിന്‍ ജനങ്ങള്‍ക്കു നല്കുന്നതില്‍ ഇസ്രയേല്‍ ബഹുദൂരം മുന്നില്‍. ജനസംഖ്യയുടെ 11.5 ശതമാനത്തിനും വാക്സിന്‍ നല്കിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബഹ്റിനില്‍ 3.49ഉം മൂന്നാം സ്ഥാനത്തുള്ള ബ്രിട്ടനില്‍ 1.47ഉം ശതമാനം പേര്‍ക്ക് വാക്സിന്‍ ലഭിച്ചു.

ഇസ്രയേലില്‍ ഡിസംബര്‍ 19നാണ് വാക്സിനേഷന്‍ തുടങ്ങിയത്. ദിവസം ഒന്നര ലക്ഷം പേര്‍ക്ക് കുത്തിവയ്പ് നല്കുന്നു. à´•àµ‹â€‹â€‹â€‹à´µà´¿â€‹â€‹â€‹à´¡àµ പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍തന്നെ, വാക്സിന്‍ ലഭിക്കാനുള്ള കരാര്‍ യുഎസിലെ ഫൈസര്‍ കന്പനിയുമായി ഇസ്രയേല്‍ ഉണ്ടാക്കിയിരുന്നു.

മൈനസ് 70 ഡിഗ്രി സെല്‍ഷസ് തണുപ്പില്‍ സൂക്ഷിക്കേണ്ട വാക്സിന്‍റെ ഇറക്കുമതിക്കുവേണ്ട നടപടികളും നേരത്തേതന്നെ ആരംഭിച്ചിരുന്നു. ഇസ്രയേലിനെ ഫെബ്രുവരിയോടെ പകര്‍ച്ചവ്യാധിയില്‍നിന്നു മുക്തമാക്കാമെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രതീക്ഷിക്കുന്നു.

അതേസമയം, കോവിഡ്ബാധ ഏറ്റവും രൂക്ഷമായ യുഎസില്‍ വാക്സിന്‍ വിതരണം പ്രതീക്ഷിച്ചത്ര വേഗത്തിലല്ല. വര്‍ഷാവസാനത്തോടെ രണ്ടു കോടി പേര്‍ക്കു കുത്തിവയ്പ്പു നല്കാമെന്നാണു കണക്കുകൂട്ടിയിരുന്നത്. ഡിസംബര്‍ 30വരെ 27.8 ലക്ഷം പേര്‍ക്കേ നല്കാന്‍ പറ്റിയിട്ടുള്ളൂ.

Related News