Loading ...

Home International

ആണവനിലയങ്ങളുടെയും തടവുകാരുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ഇസ്‌ലാമാബാദ്: ആണവനിലയങ്ങള്‍ പരസ്പരം ആക്രമിക്കരുതെന്ന ഉഭയകക്ഷി കരാറിന്‍റെ അടിസ്ഥാനില്‍ ഇന്ത്യയും പാക്കിസ്ഥാനും ആണവനിലയങ്ങളുടെ പട്ടിക കൈമാറി. തടവുകാരെ കൈമാറുന്ന കരാറിന്‍റെ ഭാഗമായുള്ള വിവരങ്ങളും ഇരുരാജ്യങ്ങളും ഇന്നലെ പങ്കുവച്ചു.

ആണവനിലയങ്ങളുമായി ബന്ധപ്പെട്ട് 1988 ഡിസംബര്‍ 31ന് ഒപ്പിട്ട കരാറിന്‍റെ അടിസ്ഥാനത്തിലാണു പട്ടിക കൈമാറിയതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയം ഓഫീസില്‍വച്ച്‌ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിക്കു പട്ടിക കൈമാറുകയായിരുന്നു. ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിക്കാണ് ആണവനിലയങ്ങളുടെ പട്ടിക ഇന്ത്യ കൈമാറിയത്. എല്ലാവര്‍ഷവും ജനുവരി ഒന്നിന് പട്ടിക കൈമാറണമെന്ന കരാറിലെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ 1992 ജനുവരി ഒന്നുമുതല്‍ ഇതു പതിവാണെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പാക് ജയിലില്‍ കഴിയുന്ന തടവുകാരുടെ പട്ടികയും ഇരുരാജ്യങ്ങളും ഇന്നലെയാണു കൈമാറിയത്. രേഖകള്‍ ഇല്ലാതെ എത്തിയതുള്‍പ്പെടെ വിവിധകുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട 49 തടവുകാരും 270 മത്സ്യബന്ധനത്തൊഴിലാളികളും ഉള്‍പ്പെടെ 319 ഇന്ത്യക്കാരാണു പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 340 പാക്കിസ്ഥാനികളുടെ വിവരം ഇന്ത്യയും കൈമാറി. 263 സിവിലിയന്‍ തടവുകാരും 77 മത്സ്യബന്ധനതൊഴിലാളികളും ഉള്‍പ്പെടെ 340 പാക്കിസ്ഥാന്‍കാരാണ് ഇന്ത്യന്‍ ജയിലുകളിലുള്ളത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇത്തരത്തില്‍ തടവുകാരുടെ പട്ടിക ഇരുരാജ്യങ്ങളും കൈമാറുന്നത്.

Related News