Loading ...

Home USA

അമേരിക്കയിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ മരിച്ചു; കൊലപ്പെടുത്തിയത് 93 പേരെ

വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ മരിച്ചു. 80 വയസായിരുന്നു. സാമുവല്‍ ലിറ്റിലിന്‍റെ മരണം സ്ഥിരീകരിച്ചതായി ജയില്‍ അധികൃതരെ ഉദ്ധരിച്ച്‌ എഫ്.ബി.ഐ  റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെയായിരുന്നു മരണം. ജയിലില്‍ പരോള്‍ ഇല്ലാതെ 2014 മുതല്‍ മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സാമുവല്‍.93 പേരെയാണ് സാമുവല്‍ ലിറ്റില്‍ 1970 മുതല്‍ 2005 വരെയുള്ള 35 വര്‍ഷത്തിനിടെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പതിറ്റാണ്ടുകളോളം കൊലയാളി അജ്ഞാതനായിരുന്നു. മയക്കുമരുന്ന് കേസില്‍ 2012ല്‍ പിടിയിലാകുന്നതോടെയാണ് കൊലപാതക പരമ്പര പുറത്തറിയുന്നത്.

മുന്‍ ബോക്സര്‍ കൂടിയായ സാമുവല്‍ കൊലപ്പെടുത്തിയതില്‍ അധികവും മയക്കുമരുന്നിന് അടിമപ്പെട്ടവരെയും ലൈംഗിക തൊഴിലാളികളെയുമായിരുന്നു. ഇതില്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ മിക്കവരെയും തിരിച്ചറിയാന്‍ പോലും  സാധിക്കുമായിരുന്നില്ല. കൊലപ്പെടുത്തിയവരുടെ വിവരങ്ങള്‍ സാമുവലിന് മനപാഠമായിരുന്നു. മിക്ക കേസുകളിലും സാമുവലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നത്.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു സാമുവലിനെ ഇത്രയധികം കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാരും പരാതിയുമായി എത്തില്ലെന്നും സാമുവല്‍ കരുതിയിരുന്നു. ബോക്സിങ് മുന്‍ താരമായിരുന്ന ഇയാളുടെ യഥാര്‍ഥ പേര് സാമുവല്‍ മക്ഡൊവല്‍ എന്നാണ്.മര്‍ദ്ദിച്ച്‌ അവശയാക്കിയശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുന്നതായിരുന്നു സാമുവലിന്‍റെ രീതി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഒന്നും കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.

Related News