Loading ...

Home International

പാര്‍ലമെന്‍റ് പിരിച്ചുവിട്ടു; നേപ്പാളില്‍ ഇടക്കാല തെരഞ്ഞെടുപ്പ്

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും രാഷ്‌ട്രീയ കലാപം. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ശിപാര്‍ശയെത്തുടര്‍ന്ന് പ്രസിഡന്‍റ് പാര്‍ലമെന്‍റ് പിരിച്ചു വിട്ടു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അധികാര വടംവലികള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷത നീക്കം. ഞായറാഴ്ച ഒലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കാബിനറ്റ്, പാര്‍ലമെന്‍റ് പിരിച്ചു വിടാനും ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാനും പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരിയോട് ശിപാര്‍ശ ചെയ്തു. കാബിനറ്റ് ശിപാര്‍ശ അംഗീകരിച്ച പ്രസിഡന്‍റ് പാര്‍ലമെന്‍റ് പിരിച്ചു വിട്ടു. ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഏപ്രില്‍ 30 മുതല്‍ മേയ് 10 വരെ നടത്തുമെന്നും രാഷ്‌ട്രപതി ഭവന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) എക്സിക്യൂട്ടീവ് ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പ കമല്‍ ദഹാലും(പ്രചണ്ഡ) പ്രധാനമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ കെ.പി. ശര്‍മ ഒലിയും തമ്മില്‍ നാളുകളായി അസ്വാരസ്യം നിലനില്‍ക്കുകയായിരുന്നു.

പാര്‍ലമെന്‍റിന്‍റെ 275 അംഗ അധോസഭയിലേക്ക് 2017 ആണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചു വര്‍ഷമാണ് കാലാവധി.
പ്രധാനമന്ത്രി ഒലിയുടെ നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് എന്‍സിപി വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ പറഞ്ഞു. ഒലിയുടെ നീക്കത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രചണ്ഡയുടെ വസതിയില്‍ എന്‍സിപി നേതാക്കള്‍ യോഗം ചേര്‍ന്നു.

പ്രചണ്ഡ ഇന്നലെ രാവിലെ ഒലിയുടെ വസതിയില്‍ എത്തിയിരുന്നെങ്കിലും കൂടിക്കാഴ്ച നടത്താതെ മടങ്ങിയതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു ശേഷമാണ് പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ഒലി പ്രസിഡന്‍റിനു ശിപാര്‍ശ ചെയ്തത്.
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ രാഷ്‌ട്രീയ ഭൂപടം പരിഷ്കരിക്കുകയും ഇതിനു പാര്‍ലമെന്‍റ് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. പിന്നീട്, ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഭൂപടം പിന്‍വലിച്ചു. തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് ജൂണില്‍ ഒലി പറഞ്ഞു. ഇതിനെത്തുടര്‍ന്ന് എന്‍സിപി നേതൃത്വവും ഒലിയും തമ്മില്‍ തര്‍ക്കമുണ്ടായി.

നവംബര്‍ 13ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയേറ്റ് യോഗത്തില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും നയിക്കാന്‍ ഒലി പരാജയപ്പെട്ടെന്നാരോപിച്ച്‌ 19 പേജുള്ള പ്രമേയം പ്രചണ്ഡ അവതരിപ്പിച്ചു. പ്രചണ്ഡയുടെ ആരോപണങ്ങള്‍ക്കു മറുപടിയായി 38 പേജുള്ള വിശദീകരണക്കുറിപ്പ് ഒലിയും യോഗത്തില്‍ സമര്‍പ്പിച്ചിരുന്നു.നേപ്പാളിലെ ഭരണഘടന അനുസരിച്ച്‌ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയില്ലെന്നും നിലവിലെ പാര്‍ലമെന്‍റിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ഭരണഘടനാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഈസാഹചര്യത്തില്‍ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും രാഷ്‌ട്രീയ ജനതാ പാര്‍ട്ടിയും ആവശ്യപ്പെട്ടു.ഒലിയുടെ സിപിഎന്‍-യുഎംഎലും പ്രചണ്ഡയുടെ സിപിഎന്‍ (മാവോയിസ്റ്റ്) ഉം 2018 മേയില്‍ ലയിച്ചാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചത്. പാര്‍ട്ടിയുടെ ഒന്പതംഗ സെക്രട്ടേറിയറ്റില്‍ പ്രചണ്ഡയ്ക്കാണ് ഭൂരിപക്ഷം.

Related News