Loading ...

Home Europe

ക്രിസ്മസ് സമ്മാനമായി ജര്‍മനിയില്‍ കൊറോണ വാക്സിനേഷന്‍

ബര്‍ലിന്‍: ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനമായി ഡിസംബര്‍ 27 ന് ജര്‍മനിയില്‍ കൊറോണ വാക്സിന്‍ കുത്തിവയ്പ്പ് തുടങ്ങുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അറിയിച്ചു. മെര്‍ക്കലും ആരോഗ്യകാര്യമന്ത്രി സ്പാനും ഗവേഷണകാര്യ മന്ത്രി അന്‍യ കാര്‍ലിസെകും മൈന്‍സ് ആസ്ഥാനമായുള്ള ബയോണ്‍ടെക് കമ്ബനിയുടമകളും ഗവേഷകരുമായ ഉഗൂര്‍ സാഹിനും ഒസ്ലേം ടുറേസിയും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിനു ശേഷമാണ് ചാന്‍സലര്‍ മെര്‍ക്കല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിനേഷന്‍ ആരംഭിക്കുന്നതിനുള്ള പ്രകിയകളും മുന്‍ഗണനാ പട്ടികയും തയ്യാറായികഴിഞ്ഞതായി മെര്‍ക്കല്‍ പറഞ്ഞു. അതേസമയം വാക്സിന്‍ വിതരണത്തിനായി തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക ആറു ഗ്രൂപ്പുകളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭിക്കത്തവിധത്തിലാണ് പട്ടികയില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യഗ്രൂപ്പുകാര്‍ക്ക് ഏപ്രില്‍ വരെയും രണ്ടാമത്തെ ഗ്രൂപ്പുകാര്‍ക്ക് ജൂണ്‍ വരെയും തുടങ്ങി ഡിസംബര്‍ അവസാനം വരെ വാക്സിനേഷന്‍ പ്രക്രിയ തുടരുമെന്ന് ചാന്‍സലര്‍ പറഞ്ഞു. സര്‍ക്കാരും ബയോടെകും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ തുടക്കത്തില്‍, മെര്‍ക്കല്‍, സ്പാന്‍, കാര്‍ലിസെക് എന്നിവര്‍ ഹ്രസ്വ ആമുഖ പ്രസ്താവനകള്‍ നടത്തി. നിലവിലെ ലോക്ക്ഡൗണ്‍ കാരണം, കമ്ബനി ആസ്ഥാനം സന്ദര്‍ശിക്കുന്നില്ലന്നും നേതാക്കള്‍ അറിയിച്ചു.

"ബയോണ്‍ടെക്കിലെപ്പോലുള്ള ഗവേഷകര്‍ നമ്മുടെ രാജ്യത്ത് ഉണ്ടെന്നതില്‍ സര്‍ക്കാരിന് അഭിമാനമുണ്ട്. ഇപ്പോഴത്തെ ഫലം "അത്ഭുതകരമായ ഗവേഷണ നേട്ടങ്ങളുടെ പ്രകടനമാണ്". കൂടാതെ: "പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്. പ്രസംഗത്തില്‍ ചാന്‍സലര്‍ പറഞ്ഞു.

വുഹാനിലെ സംഭവങ്ങളില്‍ നിന്ന് ഒരു പാന്‍ഡെമിക് ആസന്നമാകാം" എന്ന് ബയോടെക് നിഗമനം ചെയ്തിരുന്നതായി കമ്ബനി മേധാവികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് കാന്‍സര്‍ തെറാപ്പിയില്‍ നിന്ന് കൊറോണ വാക്സിന്‍ ഗവേഷണത്തിലേക്ക് കമ്ബനി പെട്ടെന്ന് ശ്രദ്ധ തിരിച്ചതെന്നും മേധാവികള്‍ പറഞ്ഞു. വാക്സിന്‍ നിര്‍മാണത്തിന്‍റെ ഫലം തുടങ്ങിയ ദിനം മുതല്‍, അത് പ്രകാശ വേഗതയിലായിരിക്കണം, ഒരു ദിവസം പോലും വിശ്രമിച്ചിട്ടില്ല." കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ബയോടെക് ടീം "രാത്രികളിലൂടെയും വാരാന്ത്യങ്ങളിലൂടെയും പ്രവര്‍ത്തിച്ചു", "അവധിക്കാലം മാറ്റിവച്ചു". ഒരു വര്‍ഷത്തോളമായി ജീവനക്കാര്‍ ഞങ്ങളുടെ ആരോഗ്യത്തിനായി കഠിനമായി പരിശ്രമിക്കുന്നു.ഒടുവില്‍ വിജയിച്ചു. എന്നാല്‍ പണി ഇനിയും അവസാനിച്ചിട്ടില്ല: "സമയബന്ധിതമായി ഡെലിവറികള്‍ പ്രാപ്തമാക്കുന്നതിനായി കമ്ബനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്യം എത്തി, എന്നാല്‍ മാരത്തണ്‍ ഇതുവരെ തീര്‍ന്നിട്ടില്ല." എന്നും ബയോണ്‍ടെക് പറഞ്ഞു.

Related News