Loading ...

Home Gulf

പൊതുമാപ്പില്‍ മടങ്ങുന്നത് ആയിരങ്ങള്‍

മസ്കത്ത്: തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിച്ച്‌ ഒമാനില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാന്‍ തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി ഇൗ മാസം 31ന് അവസാനിക്കും. ആയിരങ്ങളാണ് പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുകളിലേക്ക് മടങ്ങുന്നത്. ബംഗ്ലാദേശ് സ്വദേശികളാണ് മടങ്ങുന്നവരില്‍ കൂടുതലും. ഇന്ത്യക്കാര്‍ താരതമ്യേന കുറവാണ്. ഡിസംബര്‍ പകുതിയിലെ കണക്കുകള്‍ പ്രകാരം മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം മുപ്പതിനായിരം പിന്നിട്ടു. കുറഞ്ഞ വരുമാനക്കാരാണ് നാട്ടിലേക്ക് മടങ്ങുന്നവരില്‍ ബഹുഭൂരിപക്ഷവും. ഇവരുടെ മടക്കം തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികളടക്കം ചെറുകിട വ്യാപാരികള്‍. ഇവര്‍ ഇടപാടുകള്‍ക്ക് കാര്യമായി ആശ്രയിച്ചിരുന്നത് ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും ഹോട്ടലുകളെയും കഫറ്റീരിയകളെയുമാണ്. ഇത്തരക്കാര്‍ രാജ്യം വിടുന്നത് വന്‍ പ്രതിസന്ധിയായി മാറുമെന്നാണ് ചെറുകിട വ്യാപാരികളില്‍ ചിലര്‍ പറയുന്നത്.

പൊതുമാപ്പ് ഉപേയാഗപ്പെടുത്തുന്ന മലയാളികള്‍ തീരെ കുറവാണ്. എന്നാല്‍, അനധികൃതമായി ഒമാനില്‍ കഴിയുന്ന ബംഗ്ലാദേശ് സ്വദേശികള്‍ നിരവധിയാണ്. ദിവസക്കൂലിക്കും മറ്റും ജോലിയെടുക്കുന്ന ഇവര്‍ക്ക് കോവിഡ് സാഹചര്യത്തില്‍ വരുമാനത്തിലുണ്ടായ കുറവും കൂട്ടമായി മടങ്ങുന്നതിന് കാരണമാണ്. കടുത്ത നടപടികള്‍ ഭയന്ന് കഴിഞ്ഞ പൊതുമാപ്പുകളില്‍ നാട്ടില്‍ പോകാത്തവര്‍ പോലും ഇൗ പൊതുമാപ്പില്‍ നാട്ടില്‍ പോവുന്നുണ്ട്. ഡിസംബര്‍ 31നുള്ളില്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ നാട്ടില്‍ പോവാതെ ഒമാനില്‍ അനധികൃതമായി തങ്ങിയവരും മടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശികള്‍ ഏറ്റവും കൂടുതല്‍ തങ്ങുന്ന ഹമരിയ അടക്കം മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധി കാര്യമായിതന്നെ ബാധിക്കാനിടയുണ്ട്.

നേരത്തെ മലയാളികളായിരുന്നു തങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. എന്നാല്‍, മലയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും കുറഞ്ഞ വരുമാനത്തില്‍ േജാലി ചെയ്യുന്നവര്‍ രാജ്യം വിട്ടതും പ്രതികൂലമായി ബാധിച്ചിരുന്നു. അക്കാലത്ത് ബംഗ്ലാദേശി ഉപഭോക്താക്കളെ ഗൗനിക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ലെന്ന് റൂവിയിലെ ഒരു വ്യാപാരി പറയുന്നു. ബംഗ്ലാദേശികള്‍ ഏറെ വില പേശുന്നവരും നിരവധി കടകളില്‍ കയറിയിറങ്ങി വില അന്വേഷിക്കുന്നവരുമാണെന്നതാണ് കാരണം. എന്നാല്‍, മലയാളി ഉപഭോക്താക്കള്‍ കുറഞ്ഞതോടെ ബംഗ്ലാദേശികളാണ് ചെറുകിട കടകള്‍ക്കും കഫ്റ്റീരിയകള്‍ക്കും ജീവന്‍ നല്‍കിയിരുന്നത്. ഏറെ വില പേശിയാലും അവസാനം പകുതി വിലക്കെങ്കിലും ഇവര്‍ സാധനങ്ങള്‍ വാങ്ങുമായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് കണക്കിലെടുത്ത് വ്യാപാരികള്‍ ആദ്യംതന്നെ വില കൂട്ടി പറഞ്ഞാണ് വ്യാപാരം ഒപ്പിച്ചിരുന്നത്. ഒമാനിലെത്തുന്ന ചെറുപ്പക്കാരായ ബംഗ്ലാദേശികള്‍ ജീന്‍സ് അടക്കം വസ്ത്രങ്ങള്‍ നല്ല രീതിയില്‍ അണിയുന്നവരാണ്. മുന്തിയ േഫാണുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവരില്‍ ബഹുഭൂരിഭാഗവും കുറഞ്ഞ ശമ്ബളക്കാരും മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷ്യ വസ്തുക്കള്‍ മാത്രം വാങ്ങാന്‍ പോകുന്നവരുമാണ്.

വന്‍ തോതില്‍ ബംഗ്ലാദേശികള്‍ നാട്ടിലേക്ക് തിരിക്കുന്നത് കഫറ്റീരിയ മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് റൂവിയില്‍ കഫറ്റീരിയ നടത്തുന്ന കണ്ണൂര്‍ സ്വദേശി പറഞ്ഞു. ഇവര്‍ അധിക സമയവും നഗരത്തില്‍ തമ്ബടിക്കുന്നവരാണ്. ഇടക്കിടെ ചായ കുടിക്കുകയും ചെറിയ പലഹാരങ്ങള്‍ കഴിക്കുകയും ചെയ്യും. വലിയ ബിസിനസുകള്‍ നടന്നില്ലെങ്കില്‍ ഇവരുടെ സാന്നിദ്ധ്യം ആശ്വാസമായിരുന്നു. അനധികൃതമായി തങ്ങുന്നവരില്‍ വലിയ വിഭാഗം ശുചീകരണവും വാഹനം കഴുകല്‍ അടക്കമുള്ള മറ്റ് ചെറുകിട ജോലികളും ചെയ്യുന്നവരാണ്. ഏതായാലും ഇവരുടെ തിരിച്ചുപോക്ക് പൊതുവേ പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യാപാര മേഖലക്ക് കൂടുതല്‍ തിരിച്ചടിയാവും.

Related News