Loading ...

Home Africa

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 330 കുട്ടികളില്‍ 17 പേരെ മോചിപ്പിച്ചു;രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു

ലാഗോസ്: നൈജീരിയയിലെ സ്കൂളില്‍നിന്നു തീവ്രവാദി സംഘടനയായ ബോകോഹറാം തട്ടിക്കൊണ്ടുപോയ 330 കുട്ടികളില്‍ 17 പേരെ മോചിപ്പിച്ചു. ബാക്കിയുള്ള കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കട്സിന സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. കുട്ടികളെ മോചിപ്പിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മരിച്ചു.

തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അയല്‍ പ്രവിശ്യയിലെ സാംഫാര വനത്തിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നടപടിക്കിടെ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അധിക സുരക്ഷസേനയെ പ്രദേശത്തേക്ക് അയക്കുമെന്നും കട്സിന സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ബാക്കി കുട്ടികളെ കണ്ടെത്തുന്നതിനായി ഊര്‍ജിത ശ്രമം ആരംഭിച്ചതായി നൈജീരിയന്‍ പ്രസിഡന്‍റിന്റെ  വക്താവ് ഗര്‍ബ ഷെഹു അറിയിച്ചു. പെണ്‍കുട്ടികളാണ് ഇവരുടെ പിടിയിലായവരില്‍ അധികവും.

Related News