Loading ...

Home Business

വിദേശ നിക്ഷേപത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: സ്വകാര്യ കമ്ബനിയിലെ വിദേശ നിക്ഷേപത്തല്‍ ചൈനയെ മറികടന്ന് ഇന്ത്യ. സ്വകാര്യ കമ്ബനികളുടെ സോവറിന്‍ വെല്‍ത്ത് നിക്ഷേപമാണ് രാജ്യത്തെ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിച്ചത്. ഇത് രാജ്യത്തെ സമ്ബത് വ്യവസ്ഥയ്ക്ക് നേരിയ ആശ്വാസം പകരുമെന്നാണ് കണക്കുകൂട്ടല്‍. 2020ല്‍ 1.48 ബില്യണ്‍ ഡോളറാണ് (1.09 ലക്ഷം കോടി രൂപ) വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ കമ്ബനികളില്‍ നിക്ഷേപിച്ചത്. ഈ കാലയളവിവല്‍ ചൈനയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ മൂന്നിരട്ടിയാണ് ഇത്. 2019 മുതലാണ് രാജ്യത്തെ വിദേശ നിക്ഷേപത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടാകുന്നത്. 2020ല്‍ പശ്ചിമേഷ്യന്‍ സോവറില്‍ വെല്‍ത്ത് ഫണ്ടുകളായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനി, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ്, ഖത്തര്‍ ന്‍വസ്റ്റുമെന്റ് അതോറിറ്റി എന്നിവയില്‍ നിന്നു മാത്രം രാജ്യത്തെ സ്വകാര്യ കമ്ബനികളിലേക്കെത്തിയ വിദേശ നിക്ഷേപം 7.83 ബില്യണ്‍ ഡോളറാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എസ്.ഡബ്ലു.എഫ്. ആണ് 400 ലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനത്തിലൂടെ ഈവിവരം പുറത്തുവിട്ടത്.

Related News