Loading ...

Home International

പാര്‍ശ്വഫലങ്ങള്‍; അലര്‍ജിയുള്ളവര്‍ ഫൈസറിന്‍റെ വാക്സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടണ്‍

ലണ്ടന്‍: യുഎസില്‍ ഫൈസറിന്‍റെ പരീക്ഷണ വാക്സിന്‍ സ്വീകരിച്ച നാലുപേര്‍ക്കു പാര്‍ശ്വഫലങ്ങളെന്നു റിപ്പോര്‍ട്ട്. യുഎസിലും അടിയന്തര അനുമതി വേണമെന്ന ഫൈസറിന്‍റെ അപേക്ഷ എഫ്ഡിഎയുടെ പരിഗണനയിലിരിക്കെയാണു പാര്‍ശ്വഫലമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ബെല്‍സ് പാള്‍സി എന്ന രോഗമാണ് യുഎസില്‍ വാക്സിന്‍ സ്വീകരിച്ച നാലുപേരിലുണ്ടായത്. മുഖത്തെ മസിലുകള്‍ക്ക് താത്കാലികമായുണ്ടാകുന്ന പക്ഷാഘാതമാണിത്. 21,720 പേരില്‍ അവസാനഘട്ട പരീക്ഷണം നടന്നതില്‍ നാലുപേരിലാണ് ഇത്തരത്തില്‍ പാര്‍ശ്വഫലമുണ്ടായത്. ഇത് വാക്സിന്‍ ഉപയോഗം മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, അലര്‍ജിയുള്ളവര്‍ ഫൈസറിന്‍റെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടണിലെ മെഡിസിന്‍ റെഗുലേറ്റര്‍ നിര്‍ദേശം നല്‍കി. ആദ്യദിവസം വാക്സിന്‍ സ്വീകരിച്ച രണ്ടുപേര്‍ക്ക് കുത്തിവയ്പിനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.വാക്സിന്‍ സ്വീകരിച്ച രണ്ട് എന്‍എച്ച്‌എസ് ജോലിക്കാര്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുവര്‍ക്കും നേരത്തെ തന്നെ അലര്‍ജിയുള്ളവരാണെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് അറിയിച്ചു. ഗുരുതരമല്ലാത്ത ബുദ്ധിമുട്ടുകളാണ് ഇരുവര്‍ക്കും അനുഭവപ്പെട്ടത്.

ബയോണ്‍ടോക്ഫൈസറിന്‍റെ കോവിഡ് പ്രതിരോധ വാക്സിന് ആദ്യ അംഗീകാരം നല്‍കിയത് ദ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സിയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നും എംഎച്ച്‌ആര്‍എ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ബ്രിട്ടണില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പൊതുനങ്ങള്‍ക്ക് ലഭ്യമാക്കിയത്.ഫെസര്‍ കോവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കാനഡയും അനുമതി നല്‍കിയിട്ടുണ്ട്. ബ്രിട്ടനും ബഹറിനും അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

Related News