Loading ...

Home USA

കര്‍ഷക സമരത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ

വാഷിംഗ്ടണ്‍: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം നടത്തിവരുന്ന കര്‍ഷകര്‍ക്കു പിന്തുണയുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളും സിക്ക് വിഭാഗവും രംഗത്തെത്തി. കര്‍ഷകരെ സമാധാനപരമായി സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണപിന്തുണ നല്കുന്നു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന, അവരെ വിലയ്ക്കെടുക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരേയാണ് സമരമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഡഗ്ലസ് ലീ ലാമല്‍ഫ പറഞ്ഞു. പഞ്ചാബിലെ കര്‍ഷകര്‍ക്ക് സമാധാനപരമായും ഭീതികൂടാതെയും സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് റിപ്പബ്ലിക്കന്‍ നേതാവായ ഡഗ്ലസ് ലാമല്‍ഫ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകസമരം ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ആരുടെയും അനാവശ്യ ഇടപെടല്‍ ആവശ്യമില്ലെന്നും വിദേശ നേതാക്കള്‍ക്ക് ഇന്ത്യ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്കിയിരുന്നു. കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അഭിപ്രായപ്രകടനത്തിനു പിന്നാലെയായിരുന്നു ഇത്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമാണ്. അവിടെ പൗരന്മാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. ശാന്തവും സമാധാനപരവുമായ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മോദിക്കു കഴിയട്ടെയെന്ന് ഡെമോക്രാറ്റിക് നേതാക്കളായ ജോഷ് ഹാര്‍ഡറും ടെറന്‍സ് ജോണ്‍ കോക്സും അഭിപ്രായപ്പെട്ടു. ലോകം 2021ലേക്കു കടക്കുന്നതിനു മുന്പുള്ള ചില സൂചനകളാണിത്. കര്‍ഷകരെ ബഹുമാനിച്ചും അവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്തുകൊണ്ടുമുള്ള ചര്‍ച്ചകളാണു വേണ്ടതെന്നും ഇരുവരും പറഞ്ഞു.

അതേസമയം, കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണമെന്ന് അമേരിക്കയിലെ സിക്ക് സമുദായം ആവശ്യപ്പെട്ടു. ഒരു ജനതയുടെ ദേശീയപ്രക്ഷോഭമാണിതെന്നും പ്രാദേശിക സമരമായി ഇതിനെ വിലകുറച്ചു കാണരുതെന്നും സിക്ക് സംഘടനകളുടെ സംയുക്തസംഘടന മോദിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ വ്യവസായപ്രമുഖനും ബിജെഎസ് ഇലക്‌ട്രോണിക്സ് സ്ഥാപകനുമായ ജസീ സിംഗ് സയ്നി ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

Related News