Loading ...

Home Kerala

എല്ലാ ലൈഫ് മിഷന്‍ പദ്ധതികളിലും കൈക്കൂലിയെന്ന് ഇ.ഡി

കൊച്ചി: ലൈഫ്മിഷന് കീഴിലെ എല്ലാ പദ്ധതികളിലും കൈക്കൂലി ഇടപാടുകള്‍ നടന്നെന്ന് സംശയിക്കുന്നതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍. ലൈഫ് മിഷനുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ എല്ലാ നിയന്ത്രണവും ഏറ്റെടുത്തു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ടതടക്കമുള്ള ഇടപാടുകളില്‍ കൈക്കൂലി കൈപ്പറ്റിയവരില്‍ ഒരാള്‍ ശിവശങ്കറാണെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. െക-േഫാണ്‍, ലൈഫ് മിഷന്‍ പദ്ധതികള്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയുമായി വാട്സ്ആപ്പിലൂടെ പങ്കിട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുടെ  കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ ജനുവരിയില്‍ തുറക്കും മുൻപ്   ഇതില്‍ പങ്കെടുത്ത രണ്ട് പ്രധാന കമ്പനികളുടെ ലേലത്തുക സംബന്ധിച്ച വിവരങ്ങള്‍ വാട്സ്ആപ്പിലൂടെ സ്വപ്നക്ക് ശിവശങ്കര്‍ കൈമാറി. ലൈഫ് മിഷന് കീഴിലെ 36ല്‍ 26 പദ്ധതികളും à´ˆ രണ്ട് കമ്പനികള്‍ക്കാണ് ലഭിച്ചതെന്നും ശിവശങ്കറിന്റെ  ജാമ്യഹരജിയെ എതിര്‍ത്ത് à´‡.ഡി ഹൈകോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കൈക്കൂലി സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ പരിശോധന നടത്തി പിടിച്ചെടുത്ത കമ്ബ്യൂട്ടര്‍ രേഖകള്‍ പരിശോധിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തും നടപടികള്‍ നടന്നുവരുകയാണ്. ലൈഫ് മിഷന്റെ  ടെന്‍ഡര്‍ നടപടികള്‍ പോലും സംശയനിഴലിലാണ്.

യൂനിടാക് ഉടമ സന്തോഷ് ഈപ്പനെ താന്‍ കാണുന്നത് ശിവശങ്കറിെന്‍റ നിര്‍ദേശപ്രകാരമാണെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ് മൊഴി നല്‍കിയിട്ടുണ്ട്. സന്തോഷ് ഈപ്പനുമായി നിരന്തരം ബന്ധം പുലര്‍ത്തിയ ശിവശങ്കര്‍ കെ-ഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില കരാറുകളില്‍ ഭാഗമായിരിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാര്‍ ലഭിക്കാന്‍ യൂനിടാക്കില്‍ നിന്നും മറ്റും സ്വപ്നക്ക് കൈക്കൂലി ലഭിച്ചതായി ശിവശങ്കറിന് അറിയാമായിരുന്നു. സ്വര്‍ണക്കടത്തില്‍ സഹായിച്ചതിനും ലൈഫ് മിഷനുമായി ബന്ധപ്പെട്ട സഹായത്തിനും ശിവശങ്കറിന് ഒരു കോടി നല്‍കിയതായി സ്വപ്ന പറഞ്ഞത് സംബന്ധിച്ച്‌ അന്വേഷണം നടന്നുവരുകയാണ്. ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ മുഖേന സ്വപ്ന ഇടപെട്ടതിനെത്തുടര്‍ന്ന് ഏറെക്കാലമായി അനക്കമറ്റ് കിടക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ജീവന്‍ വെക്കുകയും ചെയ്തു. ഡൗണ്‍ ടൗണ്‍ പദ്ധതിയുമായി ബന്ധമുള്ളവരടക്കം ഒട്ടേറെ പേരുമായി ശിവശങ്കറിനുള്ള ബന്ധവും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ പല തവണ വിളിച്ച്‌ നയതന്ത്ര ബാഗുകള്‍ കടത്തിവിടുന്നതിന് ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടെന്നാണ് നവംബര്‍ 10ന് ഇ.ഡിക്ക് നല്‍കിയ സ്വപ്നയുടെ മൊഴി. ഇതിെന്‍റ അടിസ്ഥാനത്തില്‍ കസ്റ്റംസിെന്‍റ അസസ്മെന്‍റ് യൂനിറ്റിലെ ഓഫിസറുടെ മൊഴി രേഖപ്പെടുത്തി. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന കാര്‍ഗോ തുറന്ന് പരിശോധിക്കാതെ വിട്ടുനല്‍കിയത് സംബന്ധിച്ച മൊഴിയില്‍ അന്വേഷണം നടക്കുകയാണെന്നും വിശദീകരണത്തില്‍ പറയുന്നു.


Related News