Loading ...

Home International

ബുറേവി ചുഴലിക്കാറ്റ്;ശ്രീലങ്കയില്‍ കനത്ത നാശം

കൊളംബോ: മണിക്കൂറില്‍ 85 കിലോമീറ്ററിലധികം വേഗത്തില്‍ ശ്രീലങ്കന്‍ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് രാജ്യത്താകെ നാശം വിതച്ച്‌ ആഞ്ഞടിക്കുന്നു. ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയില്‍ കനത്ത മഴയും കാറ്റുമാണ്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.

ലങ്കയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും 75,000 പേരെ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളില്‍ തങ്ങണമെന്നുമാണ് സര്‍ക്കാരിന്‍റെ അറിയിപ്പ്.

ലങ്കന്‍ തീരത്ത് ആഞ്ഞടിച്ച കാറ്റ് ഉച്ചയോടെ ഗള്‍ഫ് ഓഫ് മന്നാര്‍ തീരത്തേക്ക് കടക്കും. രാത്രിയോടെ ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക് കടക്കുമെന്നാണ് സൂചന. തമിഴ്നാടിന്‍റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്.

രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാമനാഥപുരം കന്യാകുമാരി ജില്ലകളില്‍ ആള്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച്‌ തുടങ്ങി.

വെള്ളിയാഴ്ച ഉച്ചയോടെ കാറ്റ് തെക്കന്‍ കേരളത്തില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തില്‍ കടക്കുന്നതിന് മുന്‍പ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്. പൊന്മുടി പ്രദേശം വഴിയാകും കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ഇതിനായി 180 ക്യാന്പുകള്‍ റവന്യൂ വകുപ്പ് തയാറാക്കിയിട്ടുണ്ട്.

Related News