Loading ...

Home National

കര്‍ഷകരോട് ഐക്യദാര്‍ഢ്യം; പദ്മവിഭൂഷണ്‍ മടക്കിനല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി

ചണ്ഡിഗഡ്: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ പദ്മവിഭൂഷണ്‍ പുരസ്കാരം തിരിച്ചു നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് ബാദല്‍ പുരസ്കാരം തിരിച്ചു നല്‍കിയതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നു വ്യക്തമാക്കി തലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിക്കുകയാണ്. കര്‍ഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്കു കടക്കുന്പോള്‍ ഡല്‍ഹിയിലേക്കുള്ള സുപ്രധാന റോഡുകളില്‍ അതിരൂക്ഷ ഗതാഗത സ്തംഭനമാണ്.

അതിനിടെ, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) മുന്നറിയിപ്പു നല്‍കി. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപക സംഘടനകളും (ഡല്‍ഹി ടീച്ചേഴ്സ് അസോസിയേഷന്‍) കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിന്‍റെ വലിയ വീഴ്ചയ്ക്ക് അതു വഴിയൊരുക്കുമെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പു നല്‍കി. ഡിസംബര്‍ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കുത്തകകളുടെയും കോലം കത്തിക്കാനും ക്രാന്തികാരി കിസാന്‍ യൂണിയന്‍ ആഹ്വാനം ചെയ്തു.

പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാണ് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് ദര്‍ശന്‍ പാല്‍ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച സംസ്ഥാനവ്യാപക പ്രതിഷേധം നടക്കും. പഞ്ചാബില്‍ നിന്നു മാത്രമല്ല, രാജ്യത്തെന്പാടു നിന്നുമുള്ള കര്‍ഷക പ്രതിനിധികളെയും ചര്‍ച്ചയ്ക്കു വിളിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച്‌ ഈ മാസം എട്ടു മുതല്‍ പണിമുടക്കുമെന്നാണ് ഒരു കോടിയോളം വരുന്ന ട്രക്കുടമകളുടെ സംഘടനയായ എഐഎംടിസി വ്യക്തമാക്കിയത്. ഡിസംബര്‍ എട്ടുമുതല്‍ ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കും. കര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്ക് രാജ്യവ്യാപകമാക്കുമെന്നും എഐഎംടിസി പ്രസിഡന്‍റ് കുല്‍തരണ്‍ സിംഗ് അത്വാള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ സമര സ്ഥലങ്ങളിലെത്താന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും കര്‍ഷക സംഘടനകള്‍ വിലക്കി. കര്‍ഷക സമരത്തിന്‍റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഒരു തരത്തിലും അനുവദിക്കില്ലെന്നും ഇക്കാര്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനോടുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ഇടത് പാര്‍ട്ടി നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. കാര്‍ഷിക ബില്ലുകള്‍ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും പ്രക്ഷോഭത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടതോടെയാണ് തങ്ങള്‍ പിന്‍മാറിയതെന്നും ആര്‍എസ്‌എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ദേശീയ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങവേ കൂടുതല്‍ നയരൂപീകരണങ്ങള്‍ക്കായി കര്‍ഷക സംഘടനകള്‍ ബുധനാഴ്ച തലസ്ഥാന അതിര്‍ത്തിയില്‍ യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിഹാര നിര്‍ദേശങ്ങളൊന്നടങ്കം കര്‍ഷകര്‍ തള്ളിയിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ബുധനാഴ്ച 32 കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നു.

ഇതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രശ്നപരിഹാരത്തിനായി താന്‍ ഇടപെടില്ലെന്ന് അമരീന്ദര്‍ സിംഗ് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു.

കര്‍ഷകരും കേന്ദ്രവും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കൂടിക്കാഴ്ചയില്‍ കാര്‍ഷിക നിയമങ്ങളോട് തനിക്കുള്ള അതൃപ്തി അമിത് ഷായെ അറിയിച്ചു. തന്‍റെ സംസ്ഥാനത്തിന്‍റെ സന്പദ്വ്യവസ്ഥയെയും രാജ്യത്തിന്‍റെ സുരക്ഷയെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ വേഗം പരിഹരിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

കേന്ദ്ര പ്രതിനിധി സംഘം വ്യാഴാഴ്ച കര്‍ഷകസംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് അമിത് ഷായും അമരീന്ദര്‍ സിംഗും കൂടിക്കാഴ്ച നടത്തിയത്. പ്രക്ഷോഭം ആരംഭിച്ച ശേഷം ഇതു നാലാം തവണയാണ് കേന്ദ്ര സര്‍ക്കാരും കര്‍ഷക പ്രക്ഷോഭകരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

Related News