Loading ...

Home Gulf

ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ആറു രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ

റിയാദ്: കോവിഡിെന്‍റ പശ്ചാത്തലത്തില്‍ സുരക്ഷിതമായി ടൂറിസ്റ്റുകള്‍ക്ക് എത്താന്‍ കഴിയുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയും ഇടംനേടി. മധ്യപൗരസ്ത്യ മേഖലയിലെ ഒരേയൊരു രാജ്യവും എന്ന പദവിയും സൗദിക്കാണ്. വിനോദസഞ്ചാരികള്‍ക്ക് യാത്ര, ഹോട്ടല്‍ സൗകര്യങ്ങളെക്കുറിച്ച്‌ വിവരം നല്‍കുന്ന സിംഗപ്പൂര്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച്‌ എന്‍ജിനായ വേഗോ തയാറാക്കിയ റാങ്കിങ്ങിലാണ് സൗദിക്ക് ഇൗ നേട്ടം. വേഗോ ട്രാവല്‍ ബ്ലോഗ് വെബ്‌സൈറ്റില്‍ 'കോവിഡ്കാലത്ത് യാത്രചെയ്യാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ പട്ടിക പ്രസിദ്ധീകരിച്ചു. യാത്രാനിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ നിലവാരത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ലോക രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി അറേബ്യ ആറാം സ്ഥാനത്തുള്ളത്. പകര്‍ച്ചവ്യാധിയെ നേരിടാനുള്ള രാജ്യങ്ങളുടെ ശേഷി, ദീര്‍ഘകാലത്തേക്ക് സ്ഥിരത കൈവരിക്കല്‍, ആരോഗ്യസംവിധാനത്തിെന്‍റ കാര്യക്ഷമത, തീവ്രപരിചരണ സംവിധാനങ്ങളുടെ ലഭ്യത, മെഡിക്കല്‍ ജീവനക്കാരുടെ ക്ലിനിക്കല്‍ ശേഷി എന്നീ ഘടകങ്ങള്‍ പരിഗണിച്ച്‌ മഹാമാരി പ്രതിരോധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
കോവിഡ്കാലത്ത് യാത്ര നടത്താന്‍ ആഗോളതലത്തില്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ആസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, സാംബിയ, ക്യൂബ എന്നിവയാണ് സൗദി അറേബ്യക്കു മുകളിലുള്ള മറ്റു രാജ്യങ്ങള്‍. കോവിഡ് പരിശോധനയിലും ആസ് ട്രേലിയയാണ് മുന്നില്‍. 10 ലക്ഷം ആളുകള്‍ എന്ന കണക്കില്‍ കോവിഡ് ടെസ്റ്റിങ് നിരക്ക് 1.693 ആണ്. സൗദി അറേബ്യ 150 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തി. കോവിഡ് വ്യാപനം തടയുന്നതില്‍ സൗദി ആരോഗ്യ മന്ത്രാലയം എടുത്ത കടുത്ത നടപടികളും മുന്‍കരുതലുകളും ഫലം കണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറക്കുന്നതിനും ഇത് കാരണമായെന്നും വേഗോ ലേഖനത്തില്‍ പറയുന്നു.

Related News