Loading ...

Home National

നിയമം പഠിക്കാന്‍ സമിതി; കേന്ദ്ര വാഗ്ദാനം തള്ളി കര്‍ഷകര്‍, സമരം തുടരും

ന്യൂഡല്‍ഹി: കര്‍ഷക പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനം തള്ളി കര്‍ഷക സംഘടനകള്‍. വിവാദ കാര്‍ഷിക നിയമങ്ങളിലെ പ്രശ്നങ്ങള്‍‌ പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനമാണ് കര്‍ഷകര്‍ തള്ളിയത്.

ഡല്‍ഹിയില്‍ സമരവുമായെത്തിയ കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആദ്യ ചര്‍‌ച്ചയാണ് അലസിപ്പിരിഞ്ഞത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ യോഗത്തില്‍ അറിയിച്ചു. നിയമം പിന്‍വലിക്കില്ലെങ്കിലും മിനിമം താങ്ങുവില, ചന്തകള്‍ എന്നിവ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാമെന്ന് കേന്ദ്രം അറിയിച്ചു. നിയമത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്താന്‍‌ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍‌ ഇതിനോട് കര്‍ഷകര്‍ വഴങ്ങിയില്ല.

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കുള്ള മരണ വാറന്‍റാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ പറഞ്ഞത്. ഒടുവില്‍ മൂന്ന് മണിക്കൂറിലേറെ നീണ്ട ചര്‍ച്ച ഒരു പരിഹാരത്തിലും എത്താതെ പിരിയുകയായിരുന്നു.

കര്‍ഷക പ്രതിനിധികളുമായി വ്യാഴാഴ്ച വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കര്‍ഷക സംഘടന പ്രതിനിധികളെ ചെറിയ സംഘങ്ങളായി തിരിച്ചു ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷക പ്രതിനിധികളോട് പറഞ്ഞത്. എന്നാല്‍, ഒരുമിച്ചല്ലാതെ ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സര്‍ക്കാരിന് ഇതില്‍ കുഴപ്പമില്ലെന്നും ചര്‍ച്ച തുടരുമെന്നുമാണ് നരേന്ദ് സിംഗ് തോമര്‍ പറഞ്ഞത്.

ആദ്യഘട്ടത്തില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് ചര്‍ച്ചയ്ക്ക് എത്തിയത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റെയില്‍വേ-വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കര്‍ഷക സംഘടന പ്രതിനിധികളുമായി ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്. സര്‍ക്കാര്‍ നല്‍കിയ ചായപോലും നിരസിച്ചായിരുന്നു കര്‍ഷകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുക തന്നെ ചെയ്യും. സര്‍ക്കാര്‍ മടക്കി നല്‍കുന്നത് വെടിയുണ്ടകള്‍ ആയാലും സമാധാന പരിഹാരമായാലും സ്വീകരിക്കുമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന കര്‍ഷക സംഘടന നേതാവ് ചന്ദ സിംഗ് പറഞ്ഞു.

Related News