Loading ...

Home Africa

നൈജീരിയയില്‍ വൻ ഭീകരാക്രമണം; 110 കര്‍ഷക തൊഴിലാളികളെ കൂട്ടക്കൊല ചെയ്തു

അബുജ(നൈജീരിയ): വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ്  ആക്രമണത്തിന് പിറകിലെന്നാണ് കരുതുന്നത്.കൃഷിസ്ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ മോട്ടാര്‍ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് യു.എന്‍. പ്രതിനിധി എഡ്വാര്‍ഡ് കല്ലൊന്‍ പറയുന്നു. 43 ആളുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടിത് 73 ആകുകയും തിങ്കളാഴ്ച 110 ആയി ആകുകയും ചെയ്തു. നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.കൃഷിസ്ഥലത്തുണ്ടായിരുന്ന സ്ത്രീകളെ തട്ടികൊണ്ടുപോയതായും സൂചനയുണ്ട്. എന്നാല്‍, ഇതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വീടുകളില്‍ കഴിഞ്ഞാല്‍ പട്ടിണി കിടന്ന് മരിക്കണ്ട അവസ്ഥയും പുറത്തിറങ്ങിയാല്‍ ഭീകരരാല്‍ കൊല്ലപ്പെടേണ്ട അവസ്ഥയുമാണ് നിലനില്‍ക്കുന്നതെന്ന് ബോര്‍ണോ ഗവര്‍ണര്‍ ഉമറാ സുലും പറയുന്നു.

ബോക്കോ ഹറാമും അതില്‍ നിന്ന് വിഘടിച്ചു പോയ പശ്ചിമാഫ്രിക്ക ഇസ്ലാമിക് സ്റ്റേറ്റും ബോര്‍ണോ മേഖലയില്‍ ശക്തമാണ്. നേരത്തെ, ഇരുവിഭാഗങ്ങളും മേഖലയില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം തീവ്രവാദ ഗ്രൂപ്പുകളുടെ ആമ്രണത്തില്‍ നിരവധി നൈജീരിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിനെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ചില പ്രത്യേക മേഖലകളില്‍ മാത്രമായി സൈന്യം തമ്പടിക്കുക എന്ന നയം നൈജീരിയ കൈകൊണ്ടിരുന്നു. വിദൂര ഗ്രാമങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച്‌ ശകതികേന്ദ്രങ്ങളില്‍ സൈന്യം കേന്ദ്രീകരിച്ചതോടെ സൈനിക നാശം നൈജീരിയക്ക് തടയാനായി. അതേസമയം, വിദൂര മേഖലകളുടെ നിയന്ത്രണം ഭീകരര്‍ കൈയടക്കുന്ന സ്ഥിതിയുമുണ്ടായി.നിരായുധരായ ജനങ്ങള്‍ക്ക് നേരെ സമീപകാലത്ത് ഭീകരര്‍ നടത്തിയ എറ്റവും വലിയ ആക്രമണമാണ് ബോര്‍ണോയിലെ കൂട്ടക്കൊല. സുരക്ഷ ഒരുക്കുന്നതില്‍ സൈന്യത്തിനും സര്‍ക്കാറിനുമുണ്ടായ പരാജയം ജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.

Related News