Loading ...

Home Europe

ഓക്സ്ഫഡ് വാക്സിന് അനുമതി നല്‍കാനൊരുങ്ങി യുകെ

ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനേക്കയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍റെ പരീക്ഷണ പിഴവ് ഉത്പാദകര്‍ സമ്മതിച്ചതിനിടെ, മരുന്ന് അടിയന്തരമായി ഉപയോഗിക്കാനൊരുങ്ങി ബ്രിട്ടന്‍. വാക്സിന്‍ ഉത്പാദകര്‍ അടിയന്തര ഉപയോഗാനുമതി മെഡിസിന്‍ റെഗുലേറ്ററിനോടു തേടണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വെള്ളിയാഴ്ച പറഞ്ഞു. വാക്സിന്‍ പരീക്ഷണത്തിനിടെ പകുതി ഡോസ് സ്വീകരിച്ചവരില്‍ മികച്ച ഫലം പ്രകടിപ്പിച്ചതായി യൂണിവേഴ്സിറ്റിയും അസ്ട്രസെനേക്കയും സമ്മതിച്ചിരുന്ന

ഓക്സ്ഫഡ് വാക്സിന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്‌ട് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്‌ആര്‍എ)യോട് ആവശ്യപ്പെട്ടതായി ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ഡിസംബറോടെ വിതരണം ചെയ്യുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഓക്സ്ഫഡ്-അസ്ട്രാസെനേക്ക വാക്സിന്‍റെ 10 കോടി ഡോസുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, വാക്സിന്‍ ഉപയോഗിക്കാന്‍ എംഎച്ച്‌ആര്‍എ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ജൂണ്‍ റെയ്നി പറഞ്ഞു.

ഓക്സ്ഫഡ്-അസ്ട്രാസെനേക്ക വാക്സിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ചവരില്‍ 62 ശതമാനവും ഒന്നര ഡോസ് സ്വീകരിച്ചവരില്‍ 90 ശതമാനവും ഫലപ്രദമായിരുന്നെന്നാണു വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്ന് ആഗോളതലത്തില്‍ വീണ്ടും പരീക്ഷണം നടത്താന്‍ അസ്ട്രാസെനേക്ക പദ്ധതിയിടുന്നുണ്ട്.

വാക്സിന്‍ ഡോസ് പിഴവ് സംഭവിച്ചിട്ടുണ്ടെന്നു യുകെ റെഗുലേറ്ററെ അറിയിച്ചതായും കന്പനി വെളിപ്പെടുത്തി. ഡോസ് പിഴവ് വാക്സിന്‍ അടിയന്തര അനുമതിയെ ബാധിക്കില്ലെന്നും കന്പനി അറിയിച്ചു.

Related News