Loading ...

Home Business

റബര്‍ ബോര്‍ഡ് പുനഃസംഘടന വൈകുന്നു; കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

കോട്ടയം: മേയ് 30ന് കാലാവധി അവസാനിച്ചെങ്കിലും ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നില്ലെന്ന് ആക്ഷേപം. റബര്‍മേഖലയും കര്‍ഷകരും വിവിധ പ്രശ്നങ്ങളെത്തുടര്‍ന്ന് പ്രതിസന്ധി നേരിട്ടിട്ടും ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ കേന്ദ്രം തയാറാകാത്തത് ലക്ഷക്കണക്കിന് കര്‍ഷകരുടെയും റബറുല്‍പാദക സംഘങ്ങളുടെയും ബോര്‍ഡിനുകീഴിലെ വിവിധ കമ്ബനികളുടെയും പ്രതിഷേധത്തിനും വഴിയൊരുക്കുകയാണ്. ചെയര്‍മാനും വൈസ് ചെയര്‍മാനും അടക്കം 25 അംഗ ബോര്‍ഡാണ് പുനഃസംഘടിപ്പിക്കേണ്ടത്. സര്‍ക്കാര്‍-തോട്ടം ഉടമകള്‍ എന്നിവരുടെയെല്ലാം പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ബോര്‍ഡ്. നിലവില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്കാണ് പൂര്‍ണ ചുമതല. സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം കുറക്കുന്നതടക്കം നടപടികളും നടക്കുകയാണ്. ഗവേഷണം അടക്കം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഭാഗികമാണ്.
ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതമായി അനുവദിക്കുന്ന ഫണ്ടുപോലും പൂര്‍ണമല്ല. ബോര്‍ഡിെന്‍റ വിവിധ പദ്ധതികള്‍ക്ക് തുക തികയാറുമില്ല. ഫലത്തില്‍ ബോര്‍ഡിെന്‍റ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് ബോര്‍ഡ് പുനഃസംഘടനയും കേന്ദ്രം അനിശ്ചിതമായി നീട്ടുന്നത്. റബര്‍ വിലയിടിവില്‍ കര്‍ഷകര്‍ ദുരിതത്തിലായിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും ബോര്‍ഡിന് കഴിയുന്നില്ല.

Related News