Loading ...

Home Business

മന്നാർഗുഡിൽ നിന്ന് ഒരു മാഫിയ...... ചെന്നൈയിലെ ജി 18

ചെന്നൈയിൽനിന്ന് തേനി ഹൈവേ വഴി തെക്കോട്ടു പോയാൽ മന്നാർഗുഡിയിലെത്താം. തമിഴ്നാടിൻറെ തലസ്‌ഥാന നഗരത്തിൽനിന്ന് 320 കിലോമീറ്റർ ദൂരത്താണ് ഈ ചെറു പട്ടണമെങ്കിലും ചെന്നൈയിലെ ഓരോ അനക്കവും അപ്പോൾതന്നെ ഇവിടത്തുകാർ അറിയും. കാരണം പതിറ്റാണ്ടുകൾ തമിഴകത്തിൻറെ ഭരണചക്രം പിൻസീറ്റിലിരുന്ന് തിരിച്ച ശശികല നടരാജൻറെ ജന്മദേശമാണിത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴിയിൽനിന്ന് എഡിഎംകെ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദം വരെ എത്തിയ അവരുടെ വളർച്ച അതിവേഗമായിരുന്നു. ഇതിനെല്ലാം ചുക്കാൻപിടിച്ചത് മന്നാർഗുഡി മാഫിയ എന്ന പേരിൽ കുപ്രസിദ്ധി നേടിയ ശശികലയുടെ ബന്ധുക്കളും സ്വന്തക്കാരും അടങ്ങുന്ന ഒരു കൂട്ടമായിരുന്നു എന്ന കേൾക്കാത്തവർ കുറയും.

ഇത് വെറും ആരോപണം മാത്രമാണെന്ന് നിഷേധക്കുറിപ്പുകൾ ഇറങ്ങിയിട്ടില്ലെങ്കിലും ശശികലയുടേയും കുടുംബക്കാരുടേയും ഉന്നത ഇടപെടലുകൾ സംബന്ധിച്ച് തെളിവുകൾ പരസ്യമാണ്. ബിജെപി എംപിയും മുന്പ് ജനതാദൾ നേതാവുമായിരുന്നു ഡോ. സുബ്രഹ്മണ്യൻ സ്വാമിതന്നെ ഇവരുടെ ഈ അവിഹിത ഇടപെടലുകൾക്കെതിരേ രംഗത്തുവന്നിരുന്നു. 2001 ൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജയലളിത മന്നാർഗുഡി മാഫിയയെ നിലയിക്കുനിർത്തണം എന്ന് സ്വാമി ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അത് ജയലളിതയുടെ രാഷ്ര്‌ടീയ അന്ത്യത്തിനു തന്നെ കാരണമാകുമെന്നു ഡോ. സ്വാമി മുന്നറിയിപ്പു നൽകിയിരുന്നു.

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തുകാര്യം എന്നുചോദിക്കുന്നതുപോലെയാണ് ഇങ്ങകലെ കിടക്കുന്ന മന്നാർഗുഡിക്കാർക്ക് അങ്ങ് ചെന്നൈയിലെ പോയസ് ഗാർഡനിലെ ഭരണത്തിൽ എന്തുകാര്യം എന്ന് ചോദിക്കുന്നത്. അത് അറിയണമെങ്കിൽ ശശികല പോയസ്ഗാർഡനിലെ കാര്യക്കാരി ആയ വഴി അറിയണം. 

തിരുവാവൂർ ജില്ലയിലെ മന്നാർഗുഡിയിൽ കൃഷിക്കാരായ വിവേകാനന്ദ– കൃഷ്ണവേണി ദമ്പതികളുടെ മകളായിട്ടായിരുന്നു ശശികലയുടെ ജനനം. നാല് സഹോദരങ്ങൾക്ക് രണ്ട് സഹോദരിമാർ. സ്കൂൾ പഠനം എന്തുകൊണ്ടോ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഇവർ കഥയിലേക്കെത്തുന്നത് വിവാഹത്തോടെയാണ്. ഭർത്താവ് നടരാജൻ. സർക്കാർ സർവീസിൽ താത്കാലികമായി പിആർഒയുടെ ജോലിയായിരുന്നു. കടലൂർ കളക്ടറോടൊപ്പമായിരുന്നു അക്കാലത്ത് നടരാജൻ ജോലിചെയ്തിരുന്നത്. നടരാജൻറെ അപേക്ഷപ്രകാരം കളക്ടർ വിഎസ് ചന്ദ്രശേഖരാണ് തൻറെ സുഹൃത്തുകൂടിയായിരുന്ന മുഖ്യമന്ത്രി എംജിആറിന് ശശികലയെ പരിചയപ്പെടുത്തുന്നത്. 

അന്ന് എഡിഎംകെയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരുന്നു ജയലളിത. അവർക്കുവേണ്ടി പാർട്ടി പരിപാടികൾ ചിത്രീകരിക്കലായിരുന്നു ശശികലയുടെ ആദ്യജോലി.സിനിമാക്കന്പക്കാരിയായിരുന്ന ശശികലയ്ക്ക് അന്ന് കാസറ്റ് വാടകയ്ക്കുകൊടുക്കുന്ന ബിസിനസും ഉണ്ടായിരുന്നു. ജയലളിതയുമായി 1980കളിൽ ആരംഭിച്ച ആ ബന്ധം 1991ൽ ജയലളിത മുഖ്യമന്ത്രിയായപ്പോഴേക്കും വളരെ ദൃഢമായിരുന്നു. അതിനു മുമ്പ് 1989 ൽ ശശികല കുടുംബ സമേതം പോയസ്ഗാർഡനിലേക്ക് താമസം മാറ്റിയിരുന്നു.

പോയസ്ഗാർഡനിലെ കാര്യങ്ങൾ നോക്കാൻ തൻറെ സ്വദേശമായ മന്നാർഗുഡിയിൽനിന്നു 40 ജോലിക്കാരുമായാണ് അവർ ‘ഗൃഹപ്രവേശം’ നടത്തിയത്. അതുകൊണ്ടുതന്നെ ജയലളിതയുടെ ബംഗ്ലാവിലെ കാര്യങ്ങൾ എല്ലാം ശശികലയുടെ നിയന്ത്രണത്തിലാകാൻ അധികകാലം വേണ്ടിവന്നില്ല. മന്നാർഗുഡിയിൽനിന്ന് എത്തിയവരിൽ ചിലർ പിന്നീട് പാർട്ടിയിൽ പ്രമുഖ സ്‌ഥാനങ്ങൾ വഹിച്ചു. ചിലർ നിർണായക സ്‌ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. അങ്ങനെ മുഖ്യമന്ത്രിയിലും പാർട്ടിയിലും സർക്കാരിലും തൻറെ സ്‌ഥാനം ഉറപ്പിച്ച ശശികല അധികാരകേന്ദ്രമായി മാറുകയായിരുന്നു. തൻറെ അതീവ വിശ്വസ്‌ഥ എന്ന് തോന്നിയതിനാൽ പല അതിപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് തനിക്കുപകരം ശശികലയെ ജയലളിത നിയമിക്കുന്നതുവരെ കാര്യങ്ങൾ എത്തി. ഏറ്റവും അവസാനമായി കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കുന്നതിൽ ശശികല നിർണായക പങ്കുവഹിച്ചു. പാർട്ടിയിലെ ഈ പിടിത്തം ശശികലയെ വെറും തോഴി സ്‌ഥാനത്തുനിന്ന് ചിന്നമ്മയിലേക്ക് ഉയരുന്നതിന് സഹായിച്ചു.

ശശികലയുടെ സമാന്തരഭരണമാണ് സംസ്‌ഥാനത്ത് നടക്കുന്നത് എന്ന് രാഷ്ര്‌ടീയ എതിരാളികൾ ആരോപിച്ചുകൊണ്ടിരുന്നു. ശശികലയേയും ബന്ധുക്കളേയും അവർ ‘മന്നാർഗുഡി മാഫിയ’എന്നു വിശേഷിപ്പിച്ചുതുടങ്ങി. ഏതുവിധേയനേയും പണം ഉണ്ടാക്കുകമാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ആരോപണം ഉയർന്നു. അങ്ങനെയിരിക്കെ ഈ ആരോപണങ്ങൾ എല്ലാം സത്യമാണെന്നു തെളിയിച്ചുകൊണ്ട് ജയലളിതയും ശശികലയും ബന്ധുക്കളിൽ ചിലരും അനധികൃത സ്വത്ത് സന്പാദനക്കേസിൽ പ്രതികളുമായി.

ഏതായാലും. 2011 ൽ ശശികല, ഭർത്താവ് നടരാജൻ എന്നിവർ അടക്കം 12 പേരെ ജയലളിത പാർട്ടിയിൽന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനായിരുന്നു à´ˆ നടപടി. അവരെ മൂന്നുമാസംകഴിഞ്ഞ് തിരിച്ചെടുക്കുന്ന സമയത്തൊഴിച്ച് ശശികല ജയലളിതയുടെ വിശ്വസ്തയായി പോയസ് ഗാർഡനിൽ പ്രവർത്തിച്ചു. അങ്ങനെ ശശികല അധികാര കേന്ദ്രമായി വളർന്നു വേരുറപ്പിച്ച സമയത്തായിരുന്നു ജയലളിതയുടെ അപ്രതീക്ഷിത മരണം. à´ˆ മരണത്തിനു പിന്നിലും മന്നാർഗുഡി മാഫിയയുടെ കറുത്ത കൈകൾ പ്രവർത്തിച്ചു എന്ന് ആരോപണം ഉയരാൻ അധികം സമയം വേണ്ടിവന്നില്ല. എന്നാൽ ശശികല കുലുങ്ങിയില്ല. അധികം വൈകാതെ അവർ പാർട്ടി ജനറൽ സെക്രട്ടറിയുമായി. ഇതിനു ചുക്കാൻ പിടിച്ചതും തുടർന്ന് മുഖ്യമന്ത്രി പന്നീർശെൽവത്തെ രാജിവയ്പ്പിച്ച് മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതിനു പിന്നിലും മന്നാർഗുഡി മാഫിയ ആണെന്ന് വീണ്ടും ശക്‌തമയാ ആരോപണം നേരിടേണ്ടിവന്നു. ഇത്രമാത്രം ശക്‌തമാമോ മന്നാർഗുഡി മാഫിയ എന്ന് സാധാരണക്കാരായ തമിഴർ ചിന്തിച്ചുതുടങ്ങിയത് അപ്പോഴാണ്. ശരിക്കും ഇവർ മാഫിയ തന്നെയോ.... 

ഫെബ്രുവരി ഏഴ്. തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ.പനീർശെൽവം എഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കെതിരേ ആഞ്ഞടിച്ച് തമിഴ് രാഷ്ട്രീയത്തിന്‍റെ ദിശമാറ്റിയ ദിവസം. അന്ന് പനീർശെൽവം മറീനാബിച്ചിൽ മുൻമുഖ്യമന്ത്രി ലളിതയുടെ കല്ലറയ്ക്ക് സമീപം ധ്യാനമിരുന്നശേഷം തന്നെ നിർബന്ധിച്ച് രാജിവയ്പ്പിച്ചതായും താൻ രാജി പിൻവലിക്കുകയാണെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു. പനീർശെൽവം സംസാരിച്ചുകൊണ്ടിരിക്കെ അതിനു സാക്ഷികളായ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു ശബ്ദമുയർന്നു ന്ധ ജീ എറ്റീനുടെ കഥൈ മുടിഞ്ചാച്ച്’. ഈ പ്രഖ്യാപനം ഒരാളുടെ മാത്രമായിരുന്നില്ല. തമിഴ് രാഷ്ട്രീയ മാറ്റങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന തമിഴ് ജനത്തിന്‍റേതായിരുന്നു.

ശശികലയും ജയലളിതയും തമ്മിലുള്ള ബന്ധവും മന്നാർഗുഡി മാഫിയ അഥവാ ജി 18 എന്നറിയപ്പെട്ടിരുന്ന ശശികലയുടെ ബന്ധുക്കളുടെ നീക്കങ്ങളും അറിയാത്ത തമിഴർ ഇല്ല. സ്വന്തം പാർട്ടിക്കാർ വരെ ഇതെല്ലാം അറിയാമായിരുന്നിട്ടും പഞ്ചപുച്ഛമടക്കി എല്ലാം സഹിച്ചു. കാരണം ചിലരെയൊക്കെ പിണക്കി പാർട്ടിയിൽ തുടരാനാവില്ല എന്നതുതന്നെ.

ജയലളിത മരിച്ച ദിവസം രാജാജി ഹാളിൽ മൃതദേഹം പൊതു ദർശനത്തിനുവച്ചപ്പോൾ സ്വന്തക്കാർക്കും എംഎൽഎ മാർക്കുപോലും നിൽക്കാൻ അനുവാദമില്ലാതിരുന്ന മൃതദേഹത്തിനു സമീപം നിലയുറപ്പിച്ചിരുന്നത് ശശികലയുടെ അടുത്ത അനുയായികളായിരുന്നു. ഈ ദൃശ്യം നേരിട്ടും ടിവിയിലുമൊക്കെ കണ്ടവരെല്ലാം മന്നാർഗുഡി മാഫിയ വേരോട്ടം ശക്തമാക്കുകയാണെന്നും അധികാരം താമസിയാതെ ശശികല പിടിച്ചെടുക്കുമെന്നും പിറുപിറുത്തു . തുടർന്നുള്ള ദിവസങ്ങളിൽ നടന്ന നാടകീയ സംഭവങ്ങൾ ജനത്തിന്‍റെ ഈ ആശങ്ക ശരിവയ്ക്കുന്നതായിരുന്നു.

ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നു മുതൽ ആശുപത്രിക്ക് കനത്ത സുരക്ഷയായിരുന്നു ഉണ്ടായിരുന്നത്. ആരെയും ജയലളിതയെ കാണാൻ അനുവദിച്ചിരുന്നില്ല. ജയലളിതയുടെ സഹോദരന്‍റെ പുത്രി ദീപയ്ക്കുപോലും പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാൽ മന്നാർഗുഡി മാഫിയ എന്നപേരിൽ അറിയപ്പെട്ടിരുന്ന പലരും ആശുപത്രിയിൽ യഥേഷ്ടം കറങ്ങി നടന്നു. എന്താണ് ഇതിന്‍റെ രഹസ്യം എന്ന് തമിഴർമാത്രമല്ല, ഇക്കാര്യം കണ്ടും വായിച്ചും അറിഞ്ഞവരെല്ലാം ചോദിച്ചുതുടങ്ങി. എന്നിട്ടും ആ രഹസ്യം മറനീക്കി പുറത്തുവന്നില്ല.

നിലവിലുള്ള നിയമം അനുസരിച്ച് ആരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ രോഗനില സംബന്ധിച്ച് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കണം. രോഗം സംബന്ധിച്ച് രഹസ്യസ്വഭാവം സൂക്ഷിക്കണമെങ്കിൽ അതും രോഗിയുടെ അടുത്ത ബന്ധുക്കൾ ആവശ്യപ്പെടണം. മരിച്ചാൽ അടുത്ത ബന്ധു എത്തുന്നതുവരെ കാത്തിരിക്കുകയും അതുവരെ മൃതദേഹം സൂക്ഷിക്കുകയും ചെയ്യണം. ജയലളിതയുടെ കാര്യത്തിൽ ഇതൊന്നുമുണ്ടായില്ല. അടുത്ത ബന്ധു ദീപയെ ആശുപത്രിക്കടുത്തേക്ക് പോലും പ്രവേശിപ്പിച്ചില്ല. സാധാരണഗതിയിൽ പ്രമുഖരുടെ രോഗവിവരം സംബന്ധിച്ച് ആവശ്യമുള്ളപ്പോഴെല്ലാം ബുള്ളറ്റിനുകൾ ആശുപത്രി അധികൃതർ ഇറക്കുമെങ്കിലും ജയയുടെ കാര്യത്തിൽ അപ്പപ്പോൾ അതുണ്ടായില്ല. അതായത് കാര്യങ്ങൾ നിയന്ത്രിച്ചതും രഹസ്യസ്വഭാവം സൂക്ഷിച്ചതും ചില കേന്ദ്രങ്ങളുടെ നിർദേശ പ്രകാരമായിരുന്നു.പൊതുജനത്തിന്‍റെ ചർച്ചാവിഷയവും ഇതായിരുന്നു. ഒപ്പം അവർ മുറുമുറുത്തു, മന്നാർഗുഡി മാഫിയയാണ് പിന്നിൽ. ഇവരിൽ നിന്നു തമിഴ്നാടിന് രക്ഷയില്ല. 

2011 ഡിസംബർ 17 ജയലളിതയും ശശികലയും തമ്മിൽ തെറ്റിയ ദിവസമായിരുന്നു. അന്നാണ് ശശികലയെയും അടുപ്പക്കാരിൽ 13 പേരെയും പാർട്ടിയിൽനിന്നും പോയസ്ഗാർഡനിൽ നിന്നും പുറത്താക്കിയത്. പക്ഷെ മാർച്ചുമാസം അവർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. തന്‍റെ സഹോദരി മാപ്പപേക്ഷ എഴുതിത്തന്നതിനാലാണ് അവരെ തിരിച്ചെടുത്തത് എന്നായിരുന്നു ജയലളിതയുടെ വിശദീകരണം.

അന്ന് എടുത്ത ഫോട്ടോയിൽ അതുവരെ പോയസ്ഗാർഡനിലോ ജയലളിതയുടെ മുന്പിലോ എത്താൻ ധൈര്യപ്പടാതിരുന്ന, പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ശശികലയുടെ ഭർത്താവ് നടരാജനും ഉണ്ടായിരുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളേക്കാളുപരി, ശശികലയും ബന്ധുക്കളും ചേർന്ന് ജയലളിതയെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായുള്ള സൂചനകളാണ് അന്നത്തെ പുറത്താക്കലിനു കാരണമത്രേ. പുറത്താക്കൽ നടപടിക്കുമുന്പ് ചില കേന്ദ്രങ്ങളിൽനിന്ന് തന്നോടടുത്ത ചിലർ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ജയലളിതയ്ക്ക് അറിവുലഭിച്ചിരുന്നു. മാത്രമല്ല അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും ഇതേക്കുറിച്ച് സൂചന നൽകിയിരുന്നുവെന്നാണ് വാർത്തകൾ. ഇതേത്തുടർന്ന് ശശികല അറിയാതെ രഹസ്യമായ ഒരു ആരോഗ്യ പരിശോധനയ്ക്ക് ജയലളിത വിധേയയായി. പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നുവത്രേ. രക്തത്തിൽ മാരകമായ വിഷാംശമാണ് ഉണ്ടായിരുന്നത്.

എന്നിട്ടും ശശികലയെയും സംഘത്തെയും തിരിച്ചെടുത്തത് അനധികൃതസ്വത്ത് സന്പാദനക്കേസിൽ ശശികല തനിക്കെതിരേ മാപ്പുസാക്ഷിയായേക്കുമോ എന്നു ഭയന്നാണ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപണ വിധേയരായവരെ ജയലളിത തിരിച്ചെടുത്തതിനു പിന്നിൽ ചിലരുടെ ബ്ളാക്ക്മെയിലിംഗ് അല്ലാതെ മറ്റൊന്നുമല്ല എന്നാണ് ജനവിശ്വാസം.ഏറെ ദുരൂഹതകൾ ബാക്കിയാക്കി ജയലളിത ഇപ്പോൾ മരിച്ചതിനേക്കാൾ ഭേദമായേനെ ജയിൽ വരിച്ചിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ ചെന്നൈയിലെ സംസാരം.

ശശികല, ഭർത്താവ് നടരാജൻ, ശശികലയുടെ സഹോദരൻ ദിവാകരൻ, സഹോദരി വനിതാമണിയുടെ മക്കളായ ടിടി ബ്രദേഴ്സ് എന്നറിയപ്പെടുന്ന ദിനകരൻ, സുധാകരൻ, ഭാസ്കരൻ, പരേതനായ സഹോദരൻ ജയരാമന്‍റെ ഭാര്യ ഇളവരശി, മറ്റൊരു സഹോദരൻ à´Ÿà´¿.വി മഹാദേവൻ, പരേതനായ സഹോദരൻ വിനോദകന്‍റെ മകൻ à´Ÿà´¿.വി മഹാദേവൻ തുടങ്ങിയവർ ഉൾപ്പെടുന്ന ശക്തമായ ഒരു മാഫിയയാണ് തമിഴ്നാട് ഭരണം നിയന്ത്രിച്ചിരുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. à´ˆ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് തമിഴ്നാട്ടിൽ പരക്കുന്ന വാർത്തകൾ. അത്താഴപ്പട്ടിണിക്കാരായിരുന്ന മന്നാർഗുഡി കുടുംബാംഗങ്ങൾ ഇന്ന് കോടീശ്വരന്മാരായത് ഇതിനുള്ള തെളിവാണെന്ന് തമിഴ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ശശികലയോടൊപ്പം പോയസ്ഗാർഡനിലേക്ക് വെറുംകൈയോടെ എത്തിയവർ ഇന്ന് ആഡംബരജീവിതമാണ് നയിക്കുന്നത്. ഇവരുടെ ആസ്ഥിയും ജീവിതവും സംബന്ധിച്ചു പുറത്തുവന്നിട്ടുള്ള വാർത്തകൾ ആരുടേയും കണ്ണുതള്ളിക്കുന്നതാണ് അതേക്കുറിച്ച് നാളെ. 

ജോസി ജോസഫ് 

Related News