Loading ...

Home Kerala

പട്ടയഭൂമി നിയന്ത്രണം; കേരളത്തിൽ ആയിരക്കണക്കിന് പട്ടയങ്ങള്‍ അസാധുവാകും

പത്തനംതിട്ട: പട്ടയ ഭൂമി നിയന്ത്രണം സംസ്ഥാനം മുഴുവന്‍ ബാധകമാക്കിയ സുപ്രീം കോടതി വിധിയോടെ അസാധുവാകുക ആയിരക്കണക്കിന് പട്ടയങ്ങള്‍. ഭൂപതിവ് നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിച്ച എല്ലാപട്ടയങ്ങളും അസാധുവാകുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയേറെ പട്ടയങ്ങള്‍ അസാധുവാകുന്നത് സാമൂഹിക പ്രശ്നമായിതീരുമെന്നത് സര്‍ക്കാറിനെയും ആശങ്കയിലാക്കുന്നു.

1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതിവരുത്തുകയാണ് ഇത് മറികടക്കാന്‍ സര്‍ക്കാറിന് മുന്നിലുള്ള പോംവഴിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടയഭൂമി കൃഷിക്കും പാര്‍പ്പിടത്തിനും മാത്രമാണ് വിനിയോഗിക്കാനാവുക. ഇതിനു വിരുദ്ധമായ നിര്‍മാണങ്ങള്‍ നടത്തിയ എല്ലാ ഭൂമികളുടെയും പട്ടയമാണ് സുപ്രീം കോടതി വിധിയോടെ അസാധുവാകുക. അല്ലെങ്കില്‍ നിയമം ലംഘിച്ച്‌ നടത്തിയ നിര്‍മാണങ്ങള്‍ ഇടിച്ച്‌ നിരത്തേണ്ടിവരും. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് നിര്‍മാണങ്ങളാണ് ഈവിധം പൊളിച്ച്‌ മാറ്റേണ്ടിവരിക. ഇതാണ് സര്‍ക്കാറിനെ ആശങ്കപ്പെടുത്തുന്നത്.

1977ന് മുമ്ബ് കൈവശമുള്ള ഭൂമിക്കാണ് സംസ്ഥാനത്ത് പട്ടയം നല്‍കിവരുന്നത്. വീടുെവച്ച്‌ താമസിക്കുന്നതിന്, മറ്റ് ജോലികളില്ലാത്തവര്‍ക്ക് കൃഷിചെയ്ത് ഉപജീവനം നടത്തുന്നതിനുമാണ് സര്‍ക്കാര്‍ പട്ടയം നല്‍കുന്നത്. പരമാവധി നാല് ഏക്കറിനുവരെയാണ് പട്ടയം നല്‍കുക. ഭൂരിഭാഗവും വനഭൂമിക്കാണ് പട്ടയം നല്‍കിയിട്ടുള്ളത്. നഗരങ്ങളിലും വനമില്ലാത്തിടങ്ങളിലും സര്‍ക്കാര്‍ പുറേമ്ബാക്ക് ഭൂമികള്‍ക്കും പട്ടയം നല്‍കിയിട്ടുണ്ട്. അവിടങ്ങളിലെല്ലാം പലതരം നിര്‍മാണങ്ങള്‍ നടന്നിട്ടുമുണ്ട്.

1964ലെ കേരള ഭൂപതിവ് നിയമവും ചട്ടവും ഭേദഗതി ചെയ്ത് മലയോരമേഖലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ പത്ത് വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ സാധൂകരിച്ചും സര്‍ക്കാര്‍ പതിച്ചുനല്‍കുന്ന ഭൂമി 25വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥ ഭേദഗതി ചെയ്തും 2015 ആഗസ്റ്റില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

വിവാദമായതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഉത്തരവ് പിന്‍വലിച്ചു. അന്ന് ഭേദഗതിക്കെതിരെ വലിയ എതിര്‍പ്പാണ് എല്‍.ഡി.എഫ് ഉയര്‍ത്തിയത്. 2019ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ നിയമ ഭേദഗതി പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 11 മാസം കഴിഞ്ഞിട്ടും ഉത്തരവിറങ്ങിയില്ല.

സുപ്രീംകോടതി വിധി വനഭൂമിയില്‍ പട്ടയം ലഭിച്ചവര്‍ക്ക് മാത്രമല്ല ബാധകമെന്നും സംസ്ഥാനത്ത് മുഴുവന്‍ പട്ടയം ലഭിച്ചവര്‍ക്കും ബാധകമാണെന്നും കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മാത്യു കുഴല്‍നാടന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മൂന്നാറിലെ വിവാദമായ രവീന്ദ്രന്‍ പട്ടയം ലഭിച്ച ഭൂരിഭാഗം പേരും വാണിജ്യ ആവശ്യത്തിനാണ് ഭൂമി വിനിയോഗിച്ചിട്ടുള്ളതെന്ന്  മുൻപ്  മൂന്നാര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ കെ. സുരേഷ്കുമാര്‍ പറഞ്ഞു. അത്തരക്കാരുടെയെല്ലാം പട്ടയം അസാധുവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Related News