Loading ...

Home health

കോവിഡ്;കേരളത്തിൽ ആയുര്‍വേദ ചികിത്സക്കും സര്‍ക്കാര്‍ അനുമതി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആയുര്‍വേദത്തിനും സര്‍ക്കാര്‍ അനുമതി. ലക്ഷണമില്ലാത്ത കോവിഡ് ബാധിതരെയും നേരിയ ലക്ഷണമുള്ളവരെയും ചകിത്സിക്കാന്‍ ആയുര്‍വേദ ചകിത്സാരീതി കൂടി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും കോവിഡ് ഭേദമായശേഷം പ്രത്യക്ഷപ്പെടുന്ന മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോടെ ചികിത്സതേടുന്ന സെക്കന്‍ഡറി ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും കഴിയുന്നവര്‍ക്കാണ് ആയുര്‍വേദ മരുന്നുകള്‍ നല്‍കുക.
രോഗിയുടെ സമ്മതത്തോടെ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനത്തിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കേണ്ടതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ഒരു നോഡല്‍ ഓഫിസറും ഉണ്ടായിരിക്കണം. ഏഴു ദിവസത്തിനകം ചികിത്സാരീതി ആരംഭിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ശ്വാസംമുട്ടല്‍, ന്യുമോണിയ ലക്ഷണങ്ങള്‍, കോവിഡിനൊപ്പം മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരെ ഒരു കാരണവശാലും ചികിത്സിക്കാന്‍ അനുമതിയില്ല. ആയുര്‍വേദമനുസരിച്ചുള്ള ഗുളിക, കഷായം, ലേഹ്യം, കുഴമ്ബ്, ബാം പുരട്ടല്‍, ആവികൊള്ളിക്കല്‍ തുടങ്ങിയ രീതികളാണ് അവലംബിക്കുക.

പല സി.എഫ്.എല്‍.ടി.സികളിലും ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആവശ്യപ്രകാരം ആയുര്‍വേദ ഡോക്ടര്‍മാര്‍ ഇത്തരം മരുന്നുകള്‍ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ടെന്നും അപ്രകാരം നിരവധിപേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കോവിഡ് ചികിത്സക്ക് അലോപ്പതിക്കൊപ്പം മറ്റ് ചികിത്സാരീതികളും കൂടി അവലംബിക്കണമെന്ന് ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കോടതിയെ സമീപിക്കുകയും കോടതിയുടെ അനുകൂല ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആയുര്‍വേദത്തിന് അനുമതി നല്‍കിയതിന്റെ  അടിസ്ഥാനത്തില്‍ ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍ നേതൃത്വത്തിലും സംഘടന പ്രതിനിധികള്‍ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്.

Related News