Loading ...

Home International

ഫ്രാന്‍സിലെ മുസ്ലിങ്ങൾ നയരേഖ രൂപീകരിക്കണം

പാരീസ്: ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇമാമുമാര്‍ക്ക് പൊതുവായ ഒരു പെരുമാറ്റച്ചട്ടവും ധാര്‍മിക സംഹിതയും രൂപീകരിക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും 'മുസ്‌ലിം ആരാധനയ്ക്കുവേണ്ടിയുള്ള ഫ്രഞ്ച് കൗണ്‍സി'ലും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഇതനുസരിച്ച്‌ കൗണ്‍സില്‍ 'റിപ്പബ്ലിക്കിന്‍റെ മൂല്യങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം' 15 ദിവസത്തിനകം രൂപീകരിക്കണം.

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രസിഡന്‍റും ആഭ്യന്തരമന്ത്രിയും മുസ്‌ലിങ്ങളുടെ ഭാഗത്തുനിന്ന് കൗണ്‍സിലില്‍ അംഗങ്ങളായ ഒന്പതു ഫെഡറേഷനുകളില്‍ എട്ടിന്‍റെയും പ്രതിനിധികളുമാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. "നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു, എന്‍റെ വിശ്വാസം നിങ്ങളെ ബാധ്യസ്ഥരാക്കുന്നു" എന്നാണ് പ്രസിഡന്‍റ് പറഞ്ഞത്.

അദ്ദേഹത്തിന്‍റെ പ്രസംഗം രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. ഇമാമുമാരുടെ ഒരു ദേശീയ സമിതി ആറു മാസത്തിനകം ഉണ്ടാക്കണമെന്ന് അദ്ദേഹം ഒക്‌ടോബറില്‍ ആവശ്യപ്പെട്ടിരുന്നതാണ്. "അതിനിടെ മൂന്നു ഭീകരാക്രമണങ്ങള്‍ ഉണ്ടായി." അതിനാലാണ് ദ്രുതഗതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുന്പ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തിയത്.

ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം 2003ല്‍ സ്ഥാപിതമായ കൗണ്‍സില്‍, ഭരണകൂടവുമായുള്ള ഇസ്‌ലാം മതത്തിന്‍റെ ചര്‍ച്ചയില്‍ മതത്തെ പ്രതിനിധീകരിക്കുന്നു. ഫ്രാന്‍സിലെ ഇസ്‌ലാം ആരാധന ക്രമപ്പെടുത്തുക, മോസ്കുകള്‍ നിയന്ത്രിക്കുക, ഇമാമുമാരെ നിയമിക്കുക, ഹലാല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക മുതലായവയാണ് കൗണ്‍സില്‍ ചെയ്യുന്നത്. കൗണ്‍സിലില്‍ ഒന്പതു ഫെഡറേഷനുകളാണുള്ളത്. ഫെഡറേഷനുകളിലാണ് ഓരോ മോസ്കും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചില ഫെഡറേഷനുകളില്‍ നൂറിലേറെ മോസ്കുകളുണ്ട്.
കൗണ്‍സില്‍ അതിന്‍റെ ധര്‍മം നിര്‍വഹിക്കുന്നില്ലെന്ന വിമര്‍ശനം ഫ്രാന്‍സിലെ മുസ്‌ലിങ്ങളും ഉന്നയിച്ചിരുന്നു. കാരണം, ഒന്പതു ഫെഡറേഷനുകളെയും നിയന്ത്രിക്കുന്നത് ഓരോ വിദേശ മുസ്‌ലിം രാജ്യങ്ങളാണ്. കൗണ്‍സിലിനു ബദലായി മറ്റു നിരവധി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

ഈപശ്ചാത്തലത്തില്‍ മതതത്വങ്ങള്‍, മോസ്കുകളുടെ സാന്പത്തികസ്രോതസ്, ഇമാമുമാരുടെമേലുള്ള നിയന്ത്രണം മുതലായവയെപ്പറ്റി കൗണ്‍സില്‍ പല നിര്‍ദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല. ഈസാഹചര്യത്തിലാണ് പ്രസിഡന്‍റുതന്നെ ഇടപെട്ട് കാര്യക്ഷമമായ നിയന്ത്രണങ്ങള്‍ ഉടനടി കൊണ്ടുവരണമെന്ന് ആ‌വശ്യപ്പെട്ടത്.

Related News