Loading ...

Home Kerala

പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മാണം; കേരളത്തിലാകെ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതിയും

ന്യൂഡല്‍ഹി: പട്ടയ ഭൂമിയിലെ വാണിജ്യ നിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇടുക്കിയില്‍ മാത്രമായി പരിമിതപ്പെടുത്തരുതെന്നു സുപ്രീം കോടതി. ഭൂപതിവു നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കേരളത്തിലാകെ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.

കേരളത്തിലെ മറ്റു ജില്ലകളില്‍ പട്ടയ ഭൂമിയില്ലേയെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകനോടു കോടതി ചോദിച്ചു. ഇടുക്കി ജില്ലയില്‍ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണം നിരോധിച്ചതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് നിയമം കേരളം മുഴുവന്‍ ബാധകമാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച്, ഒരു ജില്ലയില്‍ മാത്രം എങ്ങനെ നിയന്ത്രണം പരിമിതപ്പെടുത്താനാകുമെന്ന് ആരാഞ്ഞു. ഉത്തരവ് നടപ്പിലാക്കാത്തതിനെതിരേ കോടതിയലക്ഷ്യ നടപടിയിലും ഇടപെടാന്‍ സുപ്രീം കോടതി തയാറായില്ല.

ഇടുക്കി ജില്ലയിലെ പട്ടയഭൂമിയില്‍ മാത്രം നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നു ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി. ചിദംബരവും അഭിഭാഷകന്‍ മാത്യു കുഴല്‍നാടനും വാദിച്ചു. എന്നാല്‍, ഹൈക്കോടതി ഉത്തരവ് നിയമങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരത്തിലുള്ള കടന്നുകയറ്റമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം.

എന്ത് ആവശ്യത്തിനാണ് ഭൂമി നല്‍കുന്നതെന്നു വ്യക്തമാക്കി ഏഴ് ദിവസത്തിനുള്ളില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പ്രയാസമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി തയാറായില്ല.

Related News