Loading ...

Home National

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ബിജെപിയുടെ തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു. വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മേവാലല്‍ ചൗധരി, ഷീല മണ്ഡല്‍ എന്നിവരാണ് ജെഡിയുവില്‍നിന്നു സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിക്ക് 74 സീറ്റും ജെഡി-യുവിന് 43 സീറ്റുമാണുള്ളത്. വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മെവലാല്‍ ചൗധരിഷ ഷീല മണ്ടല്‍ എന്നിവരാണ് നിതീഷ് മന്ത്രിസഭയുടെ ഭാഗമാകുന്ന ജെഡിയു അംഗങ്ങള്‍.

മംഗള്‍ പാണ്ഡേ, രാംപ്രീത് പാസ്വാന്‍ തുടങ്ങി 14 ബിജെപി നേതാക്കളും മന്ത്രിസഭയില്‍ ചേരും. ഹിന്ദുസ്ഥാനി അവാമി മോ‍ര്‍ച്ചയില്‍ നിന്നും സന്തോഷ് മാഞ്ചിയും വികാശീല്‍ ഇന്‍സാന്‍ പാ‍ര്‍ട്ടിയില്‍ നിന്നും മുകേഷ് മല്ലാഹും മന്ത്രിസഭയില്‍ ചേരും. അതേസമയം, മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയെ ഇക്കുറി സര്‍ക്കാരിന്‍റെ ഭാഗമാക്കിയിട്ടില്ല.

Related News