Loading ...

Home International

ഹോങ്കോംഗിനെ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ചൈന;പാര്‍ലമെന്‍റില്‍ ജനാധിപത്യവാദികളുടെ കൂട്ടരാജി

ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദികളായ ജനപ്രതിനിധികള്‍ മുഴുവന്‍ പാര്‍ലമെന്‍റില്‍നിന്നു രാജിവച്ചു. 70 അംഗ പാര്‍ലമെന്‍റില്‍ 19 ജനാധിപത്യവാദികളാണുണ്ടായിരുന്നത്. ഇന്നലെ ചൈന നടപ്പാക്കിയ പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതില്‍ നാലുപേര്‍ അയോഗ്യരാക്കപ്പെട്ടു. ഇവര്‍ക്കു പിന്തുണയുമായി ശേഷിക്കുന്ന 15 പേര്‍ പിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഹോങ്കോംഗിനു സ്വാതന്ത്ര്യം നല്കണമെന്നു വാദിക്കുന്ന ജനപ്രതിധികളെ അയോഗ്യരാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രമേയം ചൈനീസ് പാര്‍ലമെന്‍റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്നലെ പാസാക്കിയിരുന്നു. ചൈനയുടെ പരമാധികാരം സമ്മതിക്കാതിരിക്കല്‍, ഹോങ്കോംഗില്‍ ഇടപെടണമെന്നു വിദേശരാജ്യങ്ങളോട് അഭ്യര്‍ഥിക്കല്‍, ദേശീയ സുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കല്‍ തുടങ്ങിയ കാരണങ്ങളാലും ജനപ്രതിനിധികളെ അയോഗ്യരാക്കാം. കോടതിയെ സമീപിക്കാതെ ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഹോങ്കോംഗിലെ ഭരണകൂടത്തിനു നല്കുകയും ചെയ്യുന്നു.

പ്രമേയം പാസായി നിമിഷങ്ങള്‍ക്കം ഹോങ്കോംഗിലെ ചൈനാ അനുകൂല ഭരണാധിപ(സിഇഒ) കാരി ലാം നടപടി എടുത്തു നാലു പേര്‍ക്ക് അയോഗ്യത കല്പിക്കുകയായിരുന്നു. ഹോങ്കോങ്ങിനെ പൂര്‍ണവരുതിയിലാക്കാന്‍ ചൈന പ്രയോഗിക്കുന്ന പുതിയ തന്ത്രമാണു പ്രമേയമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ചൈനാവിരുദ്ധത ക്രിമിനല്‍ കുറ്റമാക്കുന്ന ദേശീയ സുരക്ഷാ നിയമം ജൂണില്‍ നടപ്പാക്കിയിരുന്നു.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ചൈനയ്ക്കു കൈമാറിയത്. ഹോങ്കോംഗിന് സ്വന്തമായ നിയമവ്യവസ്ഥയും ഭരണസംവിധാനവുമുണ്ട്. ഒന്നിച്ചു കൂടാനും അഭിപ്രായം പ്രകടിപ്പിക്കാനും ഒന്നിലധികം രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കു പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇതെല്ലാം ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.

Related News