Loading ...

Home Europe

കോവിഡ് വാക്‌സിൻ; ബി.എൻ.ടി 162 വിതരണം ചെയ്യുന്നതിനുള്ള കരാര്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷൻ അംഗീകരിച്ചു

ബ്രസല്‍സ്: ബയോടെക്, ഫൈസര്‍ എന്നീ കന്പനികള്‍ വികസിസിപ്പച്ചെടുത്ത സംയുക്ത കൊറോണ വാക്സിനായ BNT162 വിതരണം ചെയ്യുന്നതിനുള്ള കരാര്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പൂര്‍ണമായും അംഗീകരിച്ചു. ബ്രസല്‍സിലെ കമ്മീഷന്‍ സര്‍ക്കിളുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ കന്പനികളായ ബയോടെക്, ഫൈസര്‍ എന്നിവയില്‍ നിന്നുള്ള കൊറോണ വാക്സിന്‍ യൂറോപ്യന്‍ ജനതയ്ക്ക് ഡബ്ള്യുഎച്ച്‌ഒയുടെ അംഗീകാരം ലഭിച്ചാലുടന്‍ ലഭ്യമാകും.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രഖ്യാപിച്ച പ്രകാരം മെയിന്‍സ് വാക്സിന്‍ ഡെവലപ്പര്‍ ബയോടെക്കും യുഎസ് പങ്കാളിയായ ഫൈസറുമായുള്ള ഡെലിവറി കരാര്‍ 300 ദശലക്ഷം വരെ വാക്സിനേഷന്‍ ഡോസുമായി ബന്ധിപ്പിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. ഏതാണ്ട് 150 ദശലക്ഷം യൂറോപ്യന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോഗ്യവിദഗ്ധനും വാക്സിന്‍ വക്താവുമായ പീറ്റര്‍ ലിസെ പറഞ്ഞു. ഇതിനായി മൂന്ന് വ്യത്യസ്ത യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകളില്‍ നിന്നും ഗവേഷണത്തിന് ധനസഹായം ലഭിച്ചിട്ടുണ്ട്.

കൊറോണ വാക്സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന ജര്‍മന്‍ യുഎസ് കന്പനികള്‍ കഴിഞ്ഞ ദിവസം നടത്തിയ ഒൗദ്യോഗിക പ്രഖ്യാപനത്തെ തുടര്‍ന്ന് ജര്‍മനിക്കായി 100 ദശലക്ഷം വരെ വാക്സിന്‍ ഡോസുകള്‍ വാങ്ങാന്‍ തയാറാണന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ അറിയിച്ചു.

ബയോടെക്, ഫൈസര്‍ എന്നിവയുമായുള്ള പ്രാഥമിക കരാറുകള്‍ യൂറോപ്പിന് കുറഞ്ഞത് 300 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ ലഭിയ്ക്കുമെന്നാണ് കരുതുന്നത്. ഇതില്‍ ജര്‍മ്മനിക്ക് ന്ധ100 ദശലക്ഷം വരെന്ധ ഡോസുകള്‍ ജര്‍മനിയ്ക്കായിരിയ്ക്കും ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി വിതരണത്തിനു പുറമെ വാക്സിനുള്ള ഭദ്രതയില്‍ ഏറ്റവും സുരക്ഷിതമാക്കുക എന്നതാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News