Loading ...

Home India

ചരിത്രനേട്ടം;104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിൽ പുതിയ ചരിത്രം കുറിച്ച് ഐഎസ്ആർഒ. 104 ഉപഗ്രഹങ്ങളുമായി ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്ന് കുതിച്ചുയർന്ന പിഎസ്എൽവി സി 37ന്‍റെ വിക്ഷേപണം വിജയകരമായിരുന്നെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ഏറ്റവും അധികം ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ഭ്രമണപഥത്തിൽ എത്തിക്കുക എന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കി. 2014ൽ ഒറ്റ വിക്ഷേപണത്തിൽ 37 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച റഷ്യയായിരുന്നു ഈ നേട്ടത്തിൽ ഇതുവരെ മുന്നിൽ.

ഇന്ത്യയുടെ മൂന്നും അമേരിക്ക ഉൾപ്പെടെ ആറ് വിദേശരാജ്യങ്ങളുടെ101 ഉപഗ്രഹങ്ങളുമാണ് പിഎസ്എൽവി സി37 മുപ്പത്തിരണ്ട് മിനിറ്റുകൊണ്ട് ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്നലെ രാവിലെ 9.28നായിരുന്നു പിഎസ്എൽവി കുതിച്ചുയർന്നത്. തുടർച്ചയായ 38ാം ദൗത്യമാണ് പിഎസ്എൽവി വിജയത്തിലെത്തിച്ചത്. 

ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്2 ശ്രേണിയിലെ ഒന്നും 103 നാനോ ഉപഗ്രഹങ്ങളും ഉൾപ്പെടും. കാർട്ടോസാറ്റിന് 714 കിലോഗ്രാം തൂക്കംവരും. ഇന്ത്യയുടെ മറ്റ് ചെറു ഉപഗ്രഹങ്ങളായ ഐഎൻഎസ് ഒന്ന് എ, ഐഎൻഎസ് ഒന്ന് ബി എന്നിവയ്ക്ക് 18 കിലോഗ്രാം വീതം തൂക്കമാണുള്ളത്. രണ്ട് അമേരിക്കൻ കന്പനികളുടെ 96ഉം ഇസ്രയേൽ, കസാഖിസ്ഥാൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഒന്നുവീതം നാനോ ഉപഗ്രഹങ്ങളുമാണ് പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചത്. 10 കിലോഗ്രാമിൽ താഴെ ഭാരമുള്ളതാണ് ഈ നാനോ ഉപഗ്രഹങ്ങൾ. ഉപഗ്രഹങ്ങൾക്ക് എല്ലാംകൂടി 1378 കിലോ തൂക്കമുണ്ട്.

ബഹിരാകാശ ദൗത്യമേഖലയിലൂടെ വൻസാന്പത്തിക നേട്ടംകൈവരിക്കാനുള്ള കുതിച്ചു ചാട്ടമാണ് ഐഎസ്ആർഒ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 23 ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിച്ചതായിരുന്നു ഐഎസ്ആർഒയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ദൗത്യം. അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ 29 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. 

ഐഎസ്ആർഒ ഇതുവരെ 226 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ചിട്ടുണ്ട്. ഇതിൽ 179 എണ്ണം വിദേശരാജ്യങ്ങളുടേതാണ്. ഇന്നലെ വിക്ഷേപിച്ചതിൽ 77 എണ്ണം സന്ദേശങ്ങൾ തിരിച്ച് അയയ്ക്കാൻ തുടങ്ങിയതായും പ്രൊജക്ട് ഡയറക്ടർ ബി. ജയകുമാർ അറിയിച്ചു. 

അഭിനന്ദനമറിയിച്ച് രാഷ്‌ട്രപതി, പ്രധാനമന്ത്രി 

ന്യൂഡൽഹി: 104 ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഐഎസ്ആർഒയുടെ പിഎസ്എൽവി സി37ന്‍റെ ദൗത്യവിജയത്തിൽ രാഷ്‌‌ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി തുടങ്ങിയവർ അഭിനന്ദനമറിയിച്ചു. 

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് ശ്രേണിയിലെ ഒരെണ്ണവും 103 നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ വിജയകരമായി എത്തിച്ച ഐഎസ്ആർഒയുടെ ചരിത്രനേട്ടത്തിന് അഭിനന്ദനമറിയിക്കുന്നതായി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. 
അഭിനന്ദനം അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ à´Ž.എസ്. കിരൺ കുമാറിനും സംഘത്തിനും പ്രണാബ് മുഖർജി സന്ദേശം അയച്ചു. ഐഎസ്ആർഒയുടെ ചരിത്രനേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നതായി രാഷ്‌ട്രപതി അറിയിച്ചു. 

മാർച്ചിലും ഏപ്രിലിലും സാർക്ക് സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തയാറെടുക്കുന്നതായി കിരൺ കുമാർ അറിയിച്ചു. 2014 സാർക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് സാർക്ക് സാറ്റലൈറ്റ്.

Related News