Loading ...

Home National

മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ബി.ജെ.പി

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ നേട്ടം. മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപി ജയിച്ചു.11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള മധ്യപ്രദേശില്‍ 28 - ല്‍ 19 സീറ്റുകളില്‍ ബിജെപിയ്ക്കാണ് വിജയം. 
9 സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപിക്കാണ് ജയം.

യു.പിയില്‍ ഏഴുസീറ്റുകളില്‍ 6ലും ബി.ജെ.പിയും ഒന്നില്‍ സമാജ്‍വാദി പാര്‍ട്ടിയും ജയിച്ചു. ഉന്നാവോ കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന ബംഗാര്‍മോയില്‍ ബിജെപിയാണ് വിജയിച്ചത്. മണിപ്പൂരില്‍ 5 സീറ്റുകളില്‍ 4ലും ബി.ജെ.പി തന്നെ. ഒരു സീറ്റില്‍ സ്വതന്ത്രനാണ് ജയിച്ചത്.
ഒഡിഷയില്‍ 2 മണ്ഡലങ്ങളില്‍ ബി.ജെ.ഡിക്കാണ് ജയം.. ബാലാസോര്‍ മണ്ഡലം ബിജെപിയില്‍ നിന്ന് ബിജെഡി തിരിച്ചുപിടിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ബിജെപി ജയിച്ചു.

ജാര്‍ഖണ്ഡില്‍ രണ്ട് സീറ്റുകളില്‍‌ ഒന്നില്‍ കോണ്‍ഗ്രസും, മറ്റൊന്ന് ജെഎംഎമ്മു ജയിച്ചു. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടന്ന ദുബ്ബാക്ക് മണ്ഡലത്തില്‍ ബി.ജെ.പി ജയിച്ചു. ഹരിയാനയില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയം നേടി. ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലെ വാത്മീകി നഗറില്‍ ജെ.ഡി.യു സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ വിജയിച്ചു.

Related News