Loading ...

Home National

പാഗോംഗില്‍ നിന്നും ഇന്ത്യയും ചൈനയും മൂന്ന് ഘട്ടമായി പിന്മാറും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. മൂന്ന് ഘട്ടങ്ങളായാണ് സൈനികരെ പിന്‍വലിക്കുക. ഇതിനുള്ള രൂപരേഖ തയാറായി.

നവംബര്‍ എട്ടിന് ചുഷുലില്‍ നടന്ന എട്ടാം കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇതിന്‍റെ ഭാഗമായി ഇരുസൈന്യവും ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ മുന്‍നിരയില്‍ നിന്നും പിന്‍വലിക്കും.

പിന്‍വാങ്ങലിന്‍റെ രണ്ടാം ഘട്ടം നടക്കുന്നത് പാഗോംഗ് തടാകത്തിന്‍റെ വടക്കന്‍ തീരത്താണ്. ഇരുപക്ഷവും ഇവിടെ നിന്നും 30 ശതമാനം സൈനികരെ ദിവസേന പിന്‍വലിക്കും. മൂന്നാമത്തെ ഘട്ടത്തില്‍ പാഗോംഗ് തടാകത്തിന്‍റെ തെക്കന്‍ തീരത്ത് നിന്നും ഇരു പക്ഷവും പിന്മാറും.

അതേസമയം, ഇന്ത്യ അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ ചൈന തുരങ്കപാത നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏത് കാലാവസ്ഥയിലും യാത്രയ്ക്ക് സൗകര്യമൊരുക്കാനാണ് തുരങ്കപാത നിര്‍മാണം. ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

Related News