Loading ...

Home International

അര്‍മീനിയ-അസര്‍ബൈജാന്‍ കരാറായി; സംഘര്‍ഷത്തിന് അറുതി

യെരവാന്‍ (അര്‍മീനിയ): നഗാര്‍ണോ-കരാബക് മേഖലയെ ചൊല്ലി അര്‍മീനിയയും അസര്‍ബൈജാനും തമ്മിലെ സംഘര്‍ഷത്തിന് അന്ത്യം കുറിച്ച്‌  ഇരു രാജ്യങ്ങളും ഒത്തുതീര്‍പ്പിലെത്തി. ചൊവ്വാഴ്ച റഷ്യയുടെ കാര്‍മികത്വത്തില്‍ നടന്ന സന്ധിയുടെ ഭാഗമായി, മേഖലയില്‍ രണ്ടായിരത്തോളം റഷ്യന്‍ സമാധാന സേനയെ നിയോഗിക്കാനും ധാരണയായി. പ്രധാന നഗരമായ സിഷിയുടെ നിയന്ത്രണം ലഭിച്ചതിലൂടെ കരാറില്‍ അസര്‍ബൈജാനാണ് നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ശത്രുരാജ്യത്തിനു മുന്നില്‍ കീഴടങ്ങിയെന്ന് ആരോപിച്ച്‌ അര്‍മീനിയന്‍ തലസ്ഥാനമായ യെരവാനില്‍    പ്രതിഷേധക്കാര്‍ ഭരണസിരാകേന്ദ്രം വളഞ്ഞു.

അസര്‍ബൈജാന്റെ  കീഴില്‍നിന്ന് അര്‍മീനിയ കൈവശപ്പെടുത്തിയ നഗാര്‍ണോ-കരാബക്കിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി സംഘര്‍ഷത്തിലായിരുന്നു. ഇതിന്റെ  തുടര്‍ച്ചയായി, കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വീണ്ടും സംഘര്‍ഷം മൂര്‍ച്ഛിച്ചിരുന്നു. അര്‍മീനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള നഗാര്‍ണോ-കരാബക്കിനെ അര്‍മീനിയയോട് കൂട്ടിച്ചേര്‍ക്കണമെന്നായിരുന്നു മേഖലയിലെ വിമതസംഘങ്ങളുടെ ആവശ്യം. ഇവര്‍ക്ക് അര്‍മീനിയന്‍ പിന്തുണയുണ്ട്.സ്വന്തം സൈന്യത്തിന്റെ  നിര്‍ബന്ധപ്രകാരം ഇഷ്ടമില്ലാത്ത കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതനായി എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട്, അര്‍മീനിയന്‍ പ്രധാനമന്ത്രി നികോള്‍ പഷ്നിയന്‍ ഫേസ്ബുക്ക് കുറിപ്പ് പുറത്തിറക്കിയതിനു പിന്നാലെയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞത്.അതേസമയം, കരാര്‍ വിജയമാണെന്ന് പ്രഖ്യാപിച്ച്‌ അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ ഭരണകക്ഷി അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തി. ഇതൊരു ചരിത്രപരമായ മുഹൂര്‍ത്തമാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് പ്രസ്താവിച്ചു.

Related News