Loading ...

Home Kerala

മുദ്രപത്രം കിട്ടാനില്ല; നട്ടം തിരിഞ്ഞ് സ്ഥാനാര്‍ഥികൾ

മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍പോലും മുദ്രപ്പത്രങ്ങള്‍ ലഭിക്കാത്ത സാഹചര്യം സ്ഥാനാര്‍ഥികള്‍ക്കും വിനയായി. 200 രൂപയുടെ മുദ്രപ്പത്രമാണ് പത്രികയോടൊപ്പം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വേണ്ടത്.
à´ˆ വിലയുള്ള മുദ്രപ്പത്രം എവിടെയും കിട്ടാനില്ലെന്ന് സ്ഥാനാര്‍ഥികള്‍ പറയുന്നു. 20, 50, 100, 200 രൂപ പത്രങ്ങളും കിട്ടാനില്ല. 500െന്‍റയും ആയിരത്തിെന്‍റയും മുദ്രപ്പത്രങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്. മാസങ്ങളായി തുടരുന്ന മുദ്രപ്പത്രക്ഷാമം പരിഹരിക്കാന്‍ നടപടിയൊന്നും ഉണ്ടാകാത്തത് തദ്ദേശ തെരഞ്ഞെടുപ്പിനെയും ബാധിക്കുകയാണ്.തിങ്കളാഴ്ച സ്റ്റാമ്ബ് വെണ്ടര്‍മാരുടെ ഓഫിസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. à´•àµ‹à´¤à´®à´‚ഗലം അടക്കമുള്ള കിഴക്കന്‍ മേഖലകളില്‍നിന്നടക്കം മുദ്രപ്പത്രങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തി.ഉപയോഗശൂന്യമായി കിടന്ന അഞ്ചു രൂപയുടെയും 10 രൂപയുടെയും മുദ്രപ്പത്രങ്ങള്‍ ജില്ല സ്റ്റാമ്ബ് ഡിപ്പോ ഓഫിസര്‍മാരെക്കൊണ്ട് പുനര്‍മൂല്യനിര്‍ണയം നടത്തി 50 , 100 രൂപ വിലയിലുള്ള മുദ്രപ്പത്രമാക്കി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും à´ˆ നടപടി ഇഴയുകയാണ്.കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങള്‍ ഉയര്‍ന്ന മൂല്യമുള്ളതാക്കി മാറ്റാന്‍ ട്രഷറി ഡയറക്ടര്‍ വിവിധ ജില്ലകളിലെ സ്റ്റാമ്ബ് ഡിപ്പോ ഓഫിസര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയെങ്കിലും പ്രശ്ന പരിഹാരമായില്ല.ദൈനംദിന പ്രവൃത്തിക്കിടയില്‍ വേണം ഇത് ചെയ്യേണ്ടത് എന്നതിനാല്‍ ഒരു ദിവസം 300 മുതല്‍ 500 എണ്ണം വരെ മാത്രമേ സീല്‍ ചെയ്തു ഒപ്പുെവച്ച്‌ കമ്ബ്യൂട്ടറില്‍ സ്റ്റോക് രേഖപ്പെടുത്തി വിതരണത്തിനു കൊടുക്കാന്‍ കഴിയൂ.തിരുവനന്തപുരെത്ത സെന്‍ട്രല്‍ സ്റ്റാമ്ബ് ഡിപ്പോയില്‍നിന്നാണ് വിവിധ ജില്ലകളിലേക്ക് മുദ്രപ്പത്രങ്ങള്‍ എത്തുന്നത്. വെണ്ടര്‍മാര്‍ക്കും സബ് ട്രഷറികളിലേക്കും മുദ്രപ്പത്രം വിതരണം ചെയ്യുന്നത് ജില്ല ട്രഷറിയിലുള്ള ജില്ല സ്റ്റാമ്ബ് ഡിപ്പോയില്‍നിന്നാണ്.ട്രഷറികളില്‍നിന്ന് മുദ്രപ്പത്രം വിതരണം ചെയ്യുന്നതിലും പക്ഷപാത നിലപാടുകള്‍ ഉണ്ടെന്ന് ആക്ഷേപമുണ്ട്. കോവിഡ് വ്യാപനത്തോടുകൂടി മഹാരാഷ്ട്രയിലെ നാസിക് സെക്യൂരിറ്റി പ്രസില്‍നിന്ന് മുദ്രപ്പത്രങ്ങള്‍ ആവശ്യത്തിനു കിട്ടാത്തതാണ് ക്ഷാമം രൂക്ഷമാകാന്‍ കാരണമെന്നാണ് അറിയുന്നത്.

Related News