Loading ...

Home International

ലീഡ് ഉയര്‍ത്തി ബൈഡന്‍; ജോര്‍ജിയയില്‍ 7,000 വോട്ടിന് മുന്നില്‍

വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുേമ്ബാഴും ജോര്‍ജിയയില്‍ ലീഡ് ഉയര്‍ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 16 ഇലക്ടറല്‍ സീറ്റുകളുള്ള നിര്‍ണായക സംസ്ഥാനമായ ഇവിടെ ബൈഡന്‍െറ ലീഡ് 7248 വോട്ടുകളുടേതാണ്. 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
വോട്ടെണ്ണല്‍ തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 270 എന്ന മാജിക് നമ്ബര്‍ തികക്കാന്‍ ബൈഡന് സാധിച്ചിട്ടില്ല. ജോര്‍ജിയക്ക് പുറമെ പെന്‍സല്‍വേനിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ നീണ്ടുപോകുന്നതാണ് ബൈഡെന്‍റ പ്രസിഡന്‍റ് പദവിയിലേക്കുള്ള യാത്ര വൈകിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മെയില്‍ ബാലറ്റ് വോട്ടുകളുടെ എണ്ണം കൂടിയതാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണം. ഇത്തവണ റെക്കോഡ് വോട്ടിങ് ശതമാനവും രേഖപ്പെടുത്തിയിരുന്നു. നിലവിലെ കണക്കനുസരിച്ച്‌ ബൈഡന്‍ 264 ഇലക്ടറല്‍ വോട്ടുകളും ഡോണള്‍ഡ് ട്രംപ് 214 ഇലക്ടറല്‍ വോട്ടുകളും നേടി. ആറു വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന് പ്രസിഡന്‍റ് പദത്തിലെത്താനാകും. അതേസമയം വോട്ടെണ്ണല്‍ വൈകുന്നത് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നതിനാലാണെന്ന ആരോപണം ഉയര്‍ത്തി ട്രംപും മുന്നോട്ടുവന്നിരുന്നു. േവാട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നാണ് ട്രംപിെന്‍റ ആവശ്യം. നേരിയ ഭൂരിപക്ഷത്തോടെ ബൈഡന്‍ വിജയിച്ച സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവും ട്രംപ് ഉന്നയിച്ചു. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ കൃത്രിമം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ട്രംപ് കോടതി കയറുകയും ചെയ്തു. കഴിഞ്ഞ തവണ ട്രംപ് പിടിച്ചെടുത്ത സംസ്ഥാനങ്ങള്‍ ഇത്തവണ ബൈഡന് അനുകൂലമായി വോട്ട് രേഖെപ്പടുത്തുകയായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മറ്റു സംസ്ഥാനങ്ങള്‍പെന്‍സല്‍വേനിയ
പെന്‍സല്‍വേനിയയില്‍ 96 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞതോടെ 27,130 വോട്ടുകള്‍ക്കാണ് ബൈഡന്‍ ലീഡ്് ചെയ്യുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഇവിടെനിന്ന് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളായ അല്‍ ജസീറയും ദ ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ തന്നെ പെന്‍സല്‍വേനിയയിലെ തെരഞ്ഞെടുപ്പ് ഫലം ഇനിയും വരാന്‍ വൈകുമെന്നാണ് വിവരം. 20 ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനമാണ് പെന്‍സല്‍വാനിയ. ഇവിടെ ബൈഡന്‍ വിജയിച്ചാല്‍ നിഷ്പ്രയാസം പ്രസിഡന്‍റ് പദത്തിലെത്താം. അരിസോണ97 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ അരിേസാണയില്‍ ബൈഡന്‍ 29,861 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഇതോടെ ബൈഡനെ അരിസോണയില്‍ ട്രംപ് മറികടക്കാനുള്ള സാധ്യതയും തള്ളികളഞ്ഞു. നെവാഡനെവാഡയില്‍ ബൈഡന്‍ ലീഡ് 22,657 ആക്കി ഉയര്‍ത്തി. ഇവിടെ 93 ശതമാനം േവാട്ടുകളും എണ്ണിക്കഴിഞ്ഞു. നെവാഡയില്‍ ഇനി ട്രംപിന് തിരിച്ച്‌ വരാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇനി എണ്ണാനുള്ള വോട്ടുകള്‍ ബൈഡന് അനുകൂലമാവുമെന്നാണ് രാഷ്ട്രീയവിദഗ്ധരും പറയുന്നത്.

Related News