Loading ...

Home USA

അമേരിക്കന്‍ തെരഞ്ഞടുപ്പുഫലം ഫോട്ടോ ഫിനിഷിലേക്ക് ;ബൈഡന്‍ വിജയത്തിനരികെ

ന്യൂജേഴ്‌സി: രണ്ട് ഇരവ് പകലുകള്‍ ലോകം ഉറക്കമൊഴിച്ചു കാത്തിരുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പുഫലം ജോ ബൈഡനെ തുണയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇനി നവാഡയിലെ തെരഞ്ഞെടുപ്പ് ഫലമാണ് അടുത്ത നാലു വര്‍ഷം അമേരിക്ക ഭരിക്കുന്നത് ആരെന്നുള്ള വിധി നിര്‍ണയിക്കപ്പെടുന്നത്. ഭാഗ്യ ദേവത കനിഞ്ഞാല്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അവസ്മരണീയ വിജയം സ്വന്തമാക്കും. ലോകവും അമേരിക്കയും ഇത്രയേറെ ആകാംക്ഷഭരിതമായ ഒരു തെരഞ്ഞെടുപ്പ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

കണക്കു കൂട്ടലുകള്‍ തെറ്റാതിരുന്ന, പ്രവചനങ്ങള്‍ മാറാതിരുന്ന, ലോകം ഉറ്റു നോക്കുന്ന അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് ആകാനുള്ള മത്സരം ഒരു ഫോട്ടോ ഫിനിഷിലൂടെ ബൈഡന്‍ സ്വന്തമാക്കിയേക്കും. à´®à´±à´¿à´šàµà´šàµâ€Œ നിലവിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്ഥാനം നില നിര്‍ത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം! നവാഡ ഇനി അത് മാത്രമാണ് ട്രംപിന് നേരിയ പ്രതീക്ഷ നല്‍കുന്ന സ്റ്റേറ്റ്.

നവാഡയില്‍ ജയിച്ചാല്‍ മാത്രമേ ബൈഡനും പ്രസിഡന്‍റ് സ്ഥാനം ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ 75 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡന്‍ 49.2 ശതമാനം വോട്ടുമായി ലീഡ് ചെയ്യുകയാണ്. 48.6 ശതമാനം വോട്ടുമായി ട്രംപ് തൊട്ടു പിന്നിലുണ്ട്.

ഏതാണ്ട് 3,08,000 ജനസംഖ്യയുള്ള നവാഡയില്‍ 1,576,013 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 1,182,010 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ബാക്കി 25 ശതമാനമായ 394,003 വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. ഇതുവരെ ബൈഡനു ലഭിച്ചത് 588,252 വോട്ടുകളാണ്. ട്രംപിനു 580,605 കിട്ടിയത് വോട്ടും. 7,500 വോട്ടുകള്‍ക്ക് പിന്നിലുള്ള ട്രംപിനു അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ കഷ്ട്ടിച്ചു കടന്നു കൂടാം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീരുമ്ബോള്‍ മറ്റു സ്റ്റേറ്റുകളില്‍ ട്രംപിനുണ്ടായിരുന്ന ലീഡ് നഷ്ട്ടപ്പെട്ടതുപോലെ നവാഡയും ബൈഡനു അനുകൂലമായി മാറാനാണ് കൂടുതല്‍ സാധ്യത.

രണ്ടു കാരണങ്ങളാണ് ബൈഡനു കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഒന്ന്: 2008 ലും 2012 ലും ബറാക്ക് ഒബാമയേയും 2016 ല്‍ ഹില്ലരി ക്ലിന്‍റണെയും പിന്തുണച്ച നീല കളറിനെ ചവപ്പാക്കുക ഏറെ ബുദ്ധിമുട്ടായിരിക്കും. രണ്ട്: ഇന്നലെ അര്‍ധരാത്രിവരെ ട്രംപിനു ലീഡുണ്ടായിരുന്ന പല സ്റ്റേറ്റുകളില്‍ ഇന്നു രാവിലെ മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നപ്പോള്‍ ട്രംപിന്‍റെ ലീഡിനെ മറികടന്ന് ബൈഡന്‍ അതി വേഗംകുതിക്കുന്ന കാഴ്ചയാണ് കണ്ടു വന്നത്.

അതായത് ഇന്നലെ എണ്ണിയ വോട്ടുകളില്‍ ഭൂരിഭാഗവും റിപ്പബ്ലിക്കന്മാര്‍ ഇന്നലെ പോളിംഗ് സ്റ്റേഷനില്‍ നേരിട്ടു ചെയ്ത വോട്ടുകളായിരിക്കണം. എന്നാല്‍ ഇന്ന് എണ്ണിയ വോട്ടുകള്‍ ഡെമോക്രറ്റുകള്‍ കാലേക്കൂട്ടി ചെയ്ത പോസ്റ്റല്‍ വോട്ടുകളുമാകാം. അങ്ങനെയെങ്കില്‍ നവാഡയില്‍ ഇപ്പോള്‍ ബൈഡനെക്കാള്‍ ലീഡ് മറികടക്കാന്‍ ട്രംപിന് അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. അമേരിക്കയിലെ ക്രൈസ്തവ പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ ശരിയാകണമെങ്കില്‍ ട്രംപിനു ഇനിയും ശക്തമായ പ്രാത്ഥനകള്‍ വേണ്ടി വരും!

കഴിഞ്ഞ തവണ എല്ലാ പ്രവചനങ്ങളും മറി കടന്നാണ് ട്രംപ് മൃഗീയ ഭൂരിപക്ഷം നേടി അമേരിക്കന്‍ പ്രസിഡന്‍റ് പദവിയില്‍ എത്തിയത്.എന്തിനേറെ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വരെ വന്ന എക്സിറ്റ് പോളുകള്‍ പോലും ട്രംപിന്‍റെ പരാജയം ഉറപ്പാക്കിയതായിരുന്നു. വോട്ടെണ്ണലിലൂടെയാണ് അന്ന് അദ്ഭുതങ്ങള്‍ സംഭവിച്ചത് .ഇപ്പോള്‍ വിജയ സാധ്യത തീരെ മങ്ങി നില്‍ക്കുന്ന ട്രംപ് നവാഡ പിടിച്ചെടുത്താല്‍ ചാരത്തില്‍ നിന്നുയര്‍ത്തെഴുന്നേറ്റ ഒരു ഫീനിക്സ് പക്ഷിയെപ്പോലെയാകും അധികാരം നിലനിര്‍ത്തുക.

നിലവില്‍ ഫലം പ്രഖ്യാപിച്ച സ്റ്റേറ്റുകളില്‍ നിന്നായി ട്രംപിന് 214 ലും ബൈഡനു 248 ഇലക്ടറല്‍ വോട്ടുകളുമാണുള്ളത്. ട്രംപിനു നേരിയ പ്രതീക്ഷയുണ്ടായിരുന്ന മിഷഗണ്‍ 99.99 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബൈഡന്‍ സ്വന്തമാക്കിക്കഴിഞ്ഞു. മിഷഗണിലെ ഫലം പ്രഖ്യാപിക്കുന്നതോടെ ബൈഡന്‍ 264 ഇലക്ടറല്‍ വോട്ടുകള്‍ നേടും. നവാഡയില്‍ ജയിച്ചാല്‍ 6 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിക്കുമ്ബോള്‍ 270 എന്ന മാജിക്ക് നമ്ബറില്‍ എത്തും.

ട്രംപിനാകട്ടെ 20 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള ഫ്ളോറിഡയിലും 15 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള നോര്‍ത്ത് കരോളിനയിലും 16 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള ജോര്‍ജിയയിലും 3 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള അലാസ്‌കയിലും വ്യക്തമായ ഭൂരിപക്ഷം ഉണ്ട്. ഈ സ്റ്റേറ്റുകളില്‍ വിജയം ഉറപ്പാക്കിയ ട്രംപിന് മൊത്തം 54 വോട്ടുകള്‍ കൂടി കിട്ടുന്നതോടെ 268 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. നവാഡ എന്ന കടമ്ബ കടന്നാല്‍ 274 ഇലക്ടറല്‍ വോട്ടുകളോടെ ട്രംപിനു പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്താം.

എന്നാല്‍ നവാഡയില്‍ 25 ശതമാനവും അലാസ്‌കയില്‍ 42 ശതമാനവും വോട്ടുകള്‍ എണ്ണാനുണ്ട്. പെന്‍സില്‍വാനയില്‍ 14 ശതമാനവും നോര്‍ത്ത് കരോളിനയിലെ 6 ശതമാനവും ജോര്‍ജിയയില്‍ വെറും നാലു ശതമാനവും മാത്രം വോട്ടുകളാണ് ഇനി എണ്ണിത്തീര്‍ക്കാനുള്ളത്. ഫലം പ്രഖ്യാപിക്കാനുള്ള നാലു ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റുകളിലെ വോട്ടെണ്ണല്‍ തല്‍ക്കാലം നീട്ടി വച്ചിരിക്കുകയാണ്. അമേരിക്കയുടെ അടുത്ത പ്രസിഡന്‍റ് ആരെന്ന് ലോകം അറിയാന്‍ ഇനിയും കാത്തിരിക്കണം. യുദ്ധം തുടരുകയാണ്.

Related News