Loading ...

Home Kerala

കൃഷിയിലൂടെ ഭക്ഷ്യസ്വയംപര്യാപ്തത ‌നേടണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: തരിശുഭൂമികളിലടക്കം കൃഷിചെയ്തു സംസ്ഥാനം മുഴുവന്‍ ഭക്ഷ്യസ്വയംപര്യാപ്തതയിലെത്താന്‍പരിശ്രമിക്കണമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൂവാറ്റുപുഴയ്ക്കടുത്തു പൈങ്ങോട്ടൂരില്‍ അഞ്ചേക്കര്‍ വയലില്‍ നെല്‍കൃഷിക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

കോവിഡ് കാലത്തു ഭക്ഷ്യവിഭവങ്ങള്‍ കഴിവതും ഉത്പാദിപ്പിക്കാന്‍ എല്ലാവരും പരിശ്രമിക്കണം. കൃഷിഭൂമിയുള്ള കര്‍ഷകര്‍ സ്വന്തമായി സ്ഥലമില്ലാത്ത പാവപ്പെട്ടവരുമായി ചേര്‍ന്നു കൃഷി ചെയ്യുകയും വിഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനം മുഴുവന്‍ ഒരു കൃഷിവിപ്ലവം സംജാതമാക്കുവാന്‍ സാധിക്കുമെന്നു കര്‍ദിനാള്‍ പറഞ്ഞു. ഇത്തരമുള്ള അനുകരണീയമായ സംരംഭങ്ങള്‍ സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്തുന്നതിന് ഉപകരിക്കും. ധാന്യവിളകളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തോടൊപ്പം കാലിവളര്‍ത്തല്‍, മത്സ്യക്കൃഷി, കോഴിവളര്‍ത്തല്‍ മുതലായ തൊഴിലുകള്‍ ജനങ്ങള്‍ പരിശീലിക്കുന്നതും ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

മൂന്നു കൃഷിക്കാരുടെ അഞ്ചേക്കര്‍ കൃഷിസ്ഥലത്താണു പൈങ്ങോട്ടൂരില്‍ നെല്‍കൃഷി ആരംഭിച്ചത്. കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂര്‍ ഫൊറോന പള്ളി വികാരിയും ഇന്‍ഫാം സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസ് മോനിപ്പിള്ളിയാണ് സംരംഭത്തിന്‍റെ സംഘാടകന്‍. കേരളത്തിലെ സഭയുടെ വിവിധ ഇടവകകളിലെ വയലുകളില്‍ ഇന്‍ഫാമിന്‍റെയും ജീവ കര്‍ഷകകൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ സമാനമായ കൃഷികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.

കൃഷി ആരംഭിച്ച സ്ഥലത്തിനടുത്തുള്ള മത്സ്യം വളര്‍ത്തുന്ന പാടങ്ങള്‍ കര്‍ദിനാള്‍ സന്ദര്‍ശിച്ചു. കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. തോമസ് ജെ. പറയിടം, ഇന്‍ഫാം ദേശീയ ട്രസ്റ്റി ജോയി തെങ്ങുംകുടി, സംസ്ഥാന പ്രസിഡന്‍റ് ജോസ് എടപ്പാട്ട്, ഇന്‍ഫാം പൈങ്ങോട്ടൂര്‍ യൂണിറ്റ് പ്രസിഡന്‍റ് ജോയി ചെറുകാട്ട്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഡാന്‍റി തോമസ്, ഇന്‍ഫാം യൂത്ത് വിംഗ് പ്രസിഡന്‍റ് ജോയല്‍ തേക്കുംകാട്ടില്‍, കൈക്കാരന്മാരായ ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍, മേജോ കിഴക്കേകുരീത്തടത്തില്‍, അസിസ്റ്റന്‍റ് വികാരി ഫാ. മാത്യു തറപ്പില്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. ജെയിംസ് പുലിയുറുമ്ബില്‍, ഫാ. ചാള്‍സ് കപ്യാരുമലയില്‍, ബ്രദര്‍ ജോഷി, സിസ്റ്റര്‍ മേരി ടോം പാറയ്ക്കല്‍, ഇന്‍ഫാം ഭാരവാഹികള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related News