Loading ...

Home International

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ആള്‍താമസം തുടങ്ങിയിട്ട് 20 വര്‍ഷം

ലണ്ടന്‍: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ താമസം തുടങ്ങിയിട്ട് ഇന്നലെ 20 വര്‍ഷം പൂര്‍ത്തിയായി. ഇരുപതു വര്‍ഷത്തിനിടെ 19 രാജ്യങ്ങളില്‍നിന്നായി 241 സന്ദര്‍ശകരാണ് നിലയത്തില്‍ എത്തിയത്. 2000 ഒക്ടോബര്‍ 31ന് കസാക്കിസ്ഥാനിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് യാത്രതിരിച്ച അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ബില്‍ ഷെപ്പേര്‍ഡ്, റഷ്യന്‍ സഞ്ചാരികളായ സെര്‍ജി കരികലേവ്, യൂറി ജിഡ്സെന്‍കോ എന്നിവര്‍ രണ്ടു ദിവസത്തിനു ശേഷം ബഹിരാകാശ നിലയത്തിലെത്തി താമസമാരംഭിച്ചു. പരിമിതമായ സൗകര്യങ്ങളാണ് ആദ്യസഞ്ചാരികളെ കാത്തിരുന്നതെങ്കിലും ഇപ്പോള്‍ അത്യാധുനിക സൗകര്യങ്ങള്‍ നിലയത്തിലുണ്ട്. മൂന്നു മുറികളുടെ സ്ഥാനത്ത് ഇപ്പോള്‍ ആറ് ഉറക്ക അറകളും 12 മുറികളും മൂന്നു ശൗചാലയവുമുണ്ട്.

ഒരുഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്‍റെ നീളമുള്ള നിലയത്തില്‍ 13 കിലോമീറ്റര്‍ നീളം വരുന്ന ഇലക്‌ട്രിക്കല്‍ കേബിളും ഒരേക്കറോളം സോളാര്‍ പാനലുമുണ്ട്. മൂന്ന് അത്യാധുനിക ലബോറട്ടറികളാണ് ഗവേഷണത്തിനായി നിലയത്തില്‍ സജ്ജീകരിച്ചിരുന്നത്.നിലയത്തിന്‍റെ ആദ്യഭാഗം 1998ലാണ് വിക്ഷേപിച്ചത്.

Related News