Loading ...

Home International

കോവിഡ്; പുതിയ കേസില്ലാതെ ആസ്ട്രേലിയ, സമ്പൂർണ ലോക്ഡൗണുമായി ബ്രിട്ടന്‍

കാന്‍ബറ/ലണ്ടന്‍: കോവിഡ് വ്യാപനത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞ രാജ്യങ്ങളിലൊന്നായ ആസ്ട്രേലിയ, അഞ്ചു മാസത്തിനിടെ ഒറ്റ പുതിയ കേസുകളുമില്ലാത്ത ദിനം എന്ന നേട്ടത്തില്‍. അതേസമയം ബ്രിട്ടനില്‍, വൈറസ് നിയന്ത്രണാതീതമായ ഒന്നാംവരവിനെക്കാള്‍ മാരകമായിരിക്കും രണ്ടാം തരംഗം എന്ന ആശങ്കയില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ശനിയാഴ്ച രാത്രി എട്ടു വരെയുള്ള 24 മണിക്കൂറില്‍ ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നത് മഹത്തായ നേട്ടമാണെന്നും ഇതിനു മുഴുവന്‍ രാജ്യവാസികളെയും അഭിനന്ദിക്കുെന്നന്നും ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് ട്വീറ്റ് ചെയ്തു. à´²àµ‹â€‹à´•â€‹â€‹à´¤àµà´¤àµâ€‹ ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ പെട്ട ആസ്ട്രേലിയയില്‍ 27,500 പേര്‍ക്കു മാത്രമാണ് ഇതുവരെ രോഗബാധയുണ്ടായത്. 900 മരണവും റിപ്പോര്‍ട്ടു ചെയ്തു. ആഗോളതലത്തില്‍ ഇതും നേട്ടമാണ്. രാജ്യത്ത് വ്യാപനം നിയന്ത്രിക്കാനുള്ള പ്രധാന ആയുധമായി സ്വീകരിച്ചത് കര്‍ശനമായ ലോക്ഡൗണായിരുന്നു. ഒപ്പം വ്യാപക പരിശോധനയും ഉറവിടം കണ്ടെത്തലും നടത്തിയതോടെ രണ്ടാംവരവും ഫലപ്രദമായി നിയന്ത്രിച്ചു. കേസുകള്‍ പൂജ്യത്തിലെത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ വരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ഇതിനിടെ, രാജ്യത്തെ ആരോഗ്യസേവനരംഗത്തെ തകിടംമറിക്കും വിധം വൈറസ് വ്യാപനം ഉണ്ടാവാതിരിക്കാന്‍ രണ്ടാംഘട്ട രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിയന്ത്രണങ്ങള്‍ കാരണം ഇത്തവണത്തെ ക്രിസ്മസ് തീര്‍ത്തും വ്യത്യസ്തമായിരിക്കണമെന്നു പറഞ്ഞ ജോണ്‍സണ്‍, കാര്യങ്ങള്‍ കൈവിടാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.ഡിസംബര്‍ രണ്ടിനുശേഷം ചില ഇളവുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ കാരണം വ്യാപരമേഖലക്കുണ്ടാകുന്ന തളര്‍ച്ചയില്‍ താന്‍ ക്ഷമ ചോദിക്കുെന്നന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Related News