Loading ...

Home International

ലോക്ഡൗണിലുണ്ടായത് അത്ഭുതകരമായ കാലാവസ്ഥാ മാറ്റങ്ങള്‍

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ 2020 ന്റെ  ആദ്യ മാസങ്ങളില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് നിലവിലും ലോക്ഡൗണിലാണ്. ലോകമെമ്ബാടും കാര്‍ യാത്രകള്‍ 50 ശതമാനവും വിമാന യാത്രകള്‍ 75 ശതമാനവും കുറഞ്ഞു. ലോക്ഡൗണ്‍ കാരണം ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് (COâ‚‚) പുറംതള്ളല്‍ 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 17% കുറഞ്ഞിട്ടുണ്ട്. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ 35 ശതമാനം കുറവുണ്ടായി. എന്താണിതിന്റെ  അനന്തിരഫലം. ആഗോള കാലാവസ്ഥയില്‍ എന്തെങ്കിലും മാറ്റമുണ്ടായോ. ലോകത്ത് കഠിനമായിക്കൊണ്ടിരിക്കുന്ന ചൂടില്‍ നിന്ന് ആശ്വാസം ലഭിച്ചോ. അതോ ചൂട് കൂടിയോ.

നേരത്തെ നമ്മള്‍ വിശ്വസിച്ചിരുന്നത് പെട്ടെന്നുണ്ടാകുന്ന ഷട്ട്ഡൗണുകള്‍ കാരണം ഭൂമിയിലെ അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ധവ് ഉണ്ടാകുമെന്നാണ്. വന്‍തോതില്‍ ഊർജം  ചിലവഴിക്കുന്ന വ്യവസായങ്ങളായ ഉരുക്ക്, സിമന്‍റ് എന്നിവയുള്‍പ്പെടെ പുറത്തുവിടുന്ന എയറോസോളുകള്‍ അഥവാ പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്തുക്കളിലുണ്ടായ കുറവാണ് താപനിലവര്‍ധിക്കുമെന്ന് പറയാന്‍ കാരണം. എയറോസോളുകളിലുളള ചെറുകണങ്ങള്‍ അന്തരീക്ഷത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുകയും സൂര്യനില്‍ നിന്നുള്ള താപത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരുപരിധിവരെ താപനില കുറക്കുകയാണ് ചെയ്യുക. വ്യാവസായിക പ്രക്രിയകള്‍‌ പെട്ടെന്ന്‌ അടച്ചുപൂട്ടുകയാണെങ്കില്‍‌ എയറോസോളുകളുടെ പ്രതിഫലനസാധ്യത കുറയും. ഇത് ഹ്രസ്വകാലത്തേക്ക് താപനില ഉയരാന്‍ കാരണമാകും. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ലോക്ഡൗണ്‍ ആഗോള താപനിലയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെന്നാണ് അവസാന പഠനങ്ങള്‍ കാണിക്കുന്നത്. അപ്പോള്‍ ശരിക്കും എന്താണ് സംഭവിച്ചത്?

ഗ്ലോബല്‍ വാമിങ്ങും ഗ്ലോബല്‍ ഡിമ്മിങ്ങും

കല്‍ക്കരി കത്തിക്കുന്ന വ്യാവസായിക പ്രക്രിയ കാരണം ഉത്പാദിപ്പിക്കപ്പെടുന്ന പ്രധാന വാതകമാണ് സള്‍ഫര്‍ ഡയോക്സൈഡ് (SO₂). അന്തരീക്ഷത്തില്‍ ഇത് പ്രതിപ്രവര്‍ത്തിച്ച്‌ വെളുത്ത സള്‍ഫേറ്റ് എയറോസോള്‍(മഞ്ഞുപോലുള്ള പുക) ഉണ്ടാക്കുന്നു. ഗ്ലോബല്‍ ഡിമ്മിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍ സൂര്യപ്രകാശത്തെ ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങള്‍ മൂലമുണ്ടാകുന്ന താപനില വര്‍ധനയെ ഒരുപരിധിവരെ തടയാനാകും. ഇന്ധനം കത്തിക്കുമ്ബോള്‍ കറുത്ത കാര്‍ബണ്‍ വ്യാപകമായി ഉണ്ടാകുന്നുണ്ട്. പഴയ വാഹനങ്ങളില്‍ നിന്നും ഇവ വലിയ അളവില്‍ പുറന്തള്ളുന്നു. ഹരിതഗൃഹ വാതകങ്ങളായതിനാല്‍ ഇവ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും അന്തരീക്ഷത്തെ ചൂടാക്കുകയും ചെയ്യുന്നു.

കാറുകളും വിമാനങ്ങളും ധാരാളം നൈട്രജന്‍ ഓക്സൈഡുകള്‍ (NOₓ) പുറന്തള്ളുന്നുണ്ട്. ചുരുക്കത്തില്‍ ഗ്ലോബല്‍ വാമിങ്ങിനും ഗ്ലോബല്‍ ഡിമ്മിങ്ങിനും കാരണമായ പ്രതിഭാസങ്ങള്‍ സന്തുലിതമായി സംഭവിച്ചതുകൊണ്ടാകാം ലോകത്തിെന്‍റ താപനില കാര്യമായി കൂടുകയോ കുറയുകയോ ലോക്ഡൗണ്‍ കാലത്ത് ഉണ്ടായിട്ടില്ല. ആഗോള ശരാശരി താപനിലയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ലോക്ഡൗണ്‍ കാലത്ത് ഉണ്ടായത്. ഇതില്‍തന്നെ പ്രാദേശിക വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, മിഡില്‍ ഈസ്റ്റ് കൂടുതല്‍ തണുത്തതായിരുന്നു.

കാരണം ഉയര്‍ന്ന പ്രതിഫലന സാധ്യതയുള്ള പ്രദേശമാണ് മണലാരണ്യങ്ങള്‍. മരുഭൂമിയിലെ മണലിന് കൂടുതല്‍ സൗരോര്‍ജ്ജം ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കാന്‍ കഴിയും. വ്യാവസായിക SOâ‚‚ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കിയതിനാല്‍ കിഴക്കന്‍ ചൈന പോലുള്ള പ്രദേശങ്ങളില്‍ മൊത്തത്തില്‍ ചൂട് കൂടുതലായിരുന്നു. താപനിലയിലെ à´ˆ  വ്യത്യാസങ്ങള്‍ മണ്‍സൂണ്‍ സൈക്കിള്‍ പോലുള്ള കാലാവസ്ഥാ സംവിധാനങ്ങളെ ബാധിച്ചേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.

Related News