Loading ...

Home International

50 രാജ്യങ്ങൾ ഒപ്പുവെച്ചു; അണുവായുധ നിരോധന നിയമം പ്രാബല്യത്തില്‍

ലണ്ടന്‍: 50ാം രാജ്യവും ഒപ്പുവെച്ചതോടെ യു.എന്‍ അണുവായുധ നിരോധന കരാര്‍ പ്രാബല്യത്തില്‍. അംഗീകരിക്കപ്പെട്ട അഞ്ച് ആണവ ശക്തികളും ഒപ്പുവെക്കാതെ വിട്ടുനില്‍ക്കുന്നതിനാല്‍ പ്രായോഗികമായി വിജയമെന്നു പറയാനാവില്ലെങ്കിലും കരാര്‍ നിലവില്‍ വന്നത് ചരിത്രപിറവിയാണെന്ന് അണുവായുധങ്ങള്‍ക്കെതിരെ സമരമുഖത്തുള്ളവര്‍ അവകാശപ്പെടുന്നു.

2017ല്‍ യു.എന്‍ പൊതുസഭ കൊണ്ടുവന്ന കരാറില്‍ 122 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും പലരും ഒപ്പുവെക്കാന്‍ തയാറായിട്ടില്ല. 50ാമത്തെ രാജ്യം ഒപ്പുവെക്കുന്നതോടെ കരാര്‍ നിയമമാകുമെന്നാണ് നേരത്തേയുള്ള വ്യവസ്ഥ. ഹോണ്ടുറസാണ് 50ാമതായി കരാറില്‍ ഒപ്പുവെച്ചത്. അണുവായുധങ്ങളുടെ നിര്‍മാണം, പരീക്ഷണം, മറ്റുള്ളവരില്‍നിന്ന് വാങ്ങല്‍, കൈവശം വെക്കല്‍ തുടങ്ങിയവയെല്ലാം നിയമപ്രകാരം നിരോധിക്കപ്പെട്ടതാണ്. പ്രയോഗിക്കല്‍ മാത്രമല്ല, പ്രയോഗിക്കുമെന്ന ഭീഷണിയും കുറ്റകരമാണ്.

അണുവായുധങ്ങള്‍ ലോകത്തുനിന്ന് തുടച്ചുനീക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണ് നിയമമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അേന്‍റാണിയോ ഗുട്ടെറസ് പറഞ്ഞു. പ്രധാന ആണവ ശക്തികളായ യു.എസ്, റഷ്യ, ചൈന, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ചാലേ കരാറിന് ആഗോള തലത്തില്‍ പ്രതിഫലനമുണ്ടാക്കാനാകൂ.

Related News