Loading ...

Home International

ലിബിയയില്‍ വെടിനിര്‍ത്തല്‍;ചരിത്രപരമായ നേട്ടമെന്ന് യു.എന്‍

ട്രിപളി: ലിബിയയില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ വെടിനിര്‍ത്തല്‍ കരാറായതായി ഐക്യരാഷ്ട്ര സഭ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ജനീവയില്‍ നടന്ന അഞ്ചുദിവസത്തെ ചര്‍ച്ചക്കൊടുവിലാണ് കരാര്‍ ഒപ്പിട്ടത്. ചരിത്രപരമായ നേട്ടമാണിതെന്ന് യു.എന്‍ അഭിപ്രായപ്പെട്ടു. 2011ല്‍ ഭരണാധികാരിയായ മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെട്ടശേഷം ലിബിയ സംഘര്‍ഷത്തില്‍ വലയുകയാണ്. വെടിനിര്‍ത്തല്‍ കരാറിന് വിശ്വാസ്യതയില്ലെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. à´¸à´‚ഘര്‍ഷത്തിലുള്ള ഒരു വിഭാഗത്തിന് തുര്‍ക്കിയുടെ പിന്തുണയുണ്ട്.
യു.എന്‍ മധ്യസ്ഥതയില്‍, സൈനിക നേതൃത്വവും പ്രതിപക്ഷ സേനയെ പ്രതിനിധീകരിച്ച്‌ ജനറല്‍ ഖലീഫ ഹഫ്താറും തമ്മിലായിരുന്നു ചര്‍ച്ച. കരാര്‍ നടപ്പില്‍ വരുത്തുന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

Related News