Loading ...

Home International

രണ്ട് ഡോസിന് 4400 രൂപ; പൊതുജനങ്ങള്‍ക്ക് വാക്സിന്‍ വിതരണവുമായി ചൈന

തായ്പേയ്: ചൈന അവരുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള കോവിഡ് വാക്സിന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കാനൊരുങ്ങുന്നു. ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് മുൻപാണ്  വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത്. ചൈനയിലെ നഗരമായ ജിയാസിങ്ങിലുള്ള ജനങ്ങള്‍ക്ക് ചൈനീസ് ഭരണകൂടത്തിന്റെ  കീഴിലുള്ള സിനോവാക് ബയോടെക് നിര്‍മിച്ചുകൊണ്ടിരിക്കുന്ന വാക്സിന്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡബിള്‍ ഡോസിന് 60 ഡോളര്‍ ( 4,400 ഇന്ത്യന്‍ രൂപ ) നിരക്കിലായിരിക്കും വാക്സിന്‍ നല്‍കുക.

നഗരത്തിലെ അടിസ്ഥാന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരടക്കമുള്ള 'ഹൈ റിസ്ക്' ഗ്രൂപ്പിനാണ് മുന്‍ഗണന ലഭിക്കുക. അതേസമയം, വാക്സിന്‍ അടിയന്തരമായി ആവശ്യമുള്ള നഗരവാസികള്‍ക്കും അപേക്ഷിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ അവസാന ഘട്ട ക്ലിനിക്കല്‍ പരിശോധനയിലുള്ള വാക്സിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ അടിയന്തര സാഹചര്യമെന്ന നിലക്കാണ് വിതരണം ചെയ്യുന്നതെന്ന വിശദീകരണവും അധികൃതര്‍ നല്‍കുന്നുണ്ട്. മറ്റൊരു ചൈനീസ് കമ്പനിയായ ചൈന നാഷണല്‍ ബയോടെകും വാക്സിന്‍ വിതരണത്തിനായുള്ള ഒരുക്കത്തിലാണ്. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് വാക്സിന്‍ സൗജന്യമായി നല്‍കുകയെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് 168,000 പേര്‍ വാക്സിന്‍ കുത്തിവെപ്പിനായി ഓണ്‍ലൈന്‍ സര്‍വേ വഴി അപേക്ഷിച്ചതായും അതില്‍ 91,000 പേരെ പരിഗണിച്ചതായും സി.എന്‍.ബി.ജി അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തു. ചൈനയിലെ മരുന്ന് കമ്ബനികളുടേതായി അഞ്ച് വാക്സിനുകളാണ് അവസാന ഘട്ട പരിശോധനയിലുള്ളത്. അവയിലൊന്നിന് പോലും ജനങ്ങളില്‍ കുത്തിവെക്കുന്നതിനുള്ള അംഗീകാരം നിലവില്‍ ലഭിച്ചിട്ടില്ല. അതേസമയം à´ˆ  വര്‍ഷാവസാനത്തിന് മുൻപായി  ഒരു വാക്സിന്‍ പൊതുജനങ്ങള്‍ക്കായി തങ്ങള്‍ അവതരിപ്പിക്കുമെന്ന് ചൈനീസ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നുമുണ്ട്.

Related News