Loading ...

Home International

'കോവിഡ് വാക്സിന് ആരോഗ്യവാന്‍മാരായ ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണം'

ന്യൂഡല്‍ഹി: ആരോഗ്യവാന്‍മാരായ ചെറുപ്പക്കാര്‍ക്ക് 2022 ഒാടെ മാത്രമേ കോവിഡ് വാക്സിന്‍ ലഭ്യമാകൂവെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍. 'വാക്സിനേഷന്‍ തുടങ്ങേണ്ടത് ആരോഗ്യ പ്രവര്‍ത്തകരിലും മുന്‍നിര പോരാളികളിലുമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. ശേഷം ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കണം. പിന്നീട് മറ്റുളളവര്‍ക്കും' -അവര്‍ പറഞ്ഞു.

വാക്സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച്‌ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ കരുതുന്നു ആരോഗ്യമുള്ള യുവജനങ്ങള്‍ വാക്സിന്‍ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കണം. à´µà´¾à´•àµâ€‹à´¸à´¿à´¨àµâ€ ഫലപ്രദമായതിനുശേഷം വാക്സിനേഷന്‍ എവിടെനിന്ന് തുടങ്ങണമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
സുരക്ഷിതവും ഫലപ്രദവുമായ വാക്സിന്‍ ലഭ്യമാകണമെങ്കില്‍ 2021 വരെ കാത്തിരിക്കണം. അവ പരിമിതമായി മാത്രമേ ലഭ്യമാകൂ. കൂടാതെ ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാക്സിന്‍ ആദ്യം ലഭ്യമാക്കുകയും വേണം. ജനുവരി ആദ്യമോ ഏപ്രില്‍ ആദ്യമോ ലഭ്യമാക്കുമെന്നാണ് ചിന്തിക്കുന്നത്. എന്നാല്‍ ആ സമയത്തിനുള്ളില്‍ എല്ലാം സാധാരണ നിലയിലാകുമെന്ന് ചിന്തിക്കാന്‍ കഴിയില്ല -അവര്‍ പറഞ്ഞു.രാജ്യങ്ങള്‍ വാക്സിനേഷന് ആദ്യം പരിഗണന നല്‍കുന്നത് വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്. ചൈന ജൂലൈയോടെ സൈന്യത്തിനും പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിന്‍ ലഭ്യമാക്കുമെന്ന് കരുതുന്നു. റഷ്യ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യ പരിഗണന നല്‍കുക. ഇന്ത്യയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യ പരിഗണന നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്കായിരിക്കും മുന്‍ഗണന.

Related News