Loading ...

Home National

മുംബൈ ആരി കോളനി ഇനി സംരക്ഷിത വനം

മുംബൈ: നഗരത്തിന്‍റെ ശ്വാസകോശമെന്ന് വിശേഷിക്കപ്പെടുന്ന ആരി കോളനിയിലെ 800 ഏക്കര്‍ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച്‌ ഉദ്ദവ് താക്കറെ സര്‍ക്കാര്‍. ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ മെട്രോ കാര്‍ ഷെഡിനായി മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ച സ്ഥലമാണ് ഉദ്ദവ് വനമായി പ്രഖ്യാപിച്ചത്.

ആരിയിലെ 2,700 ഓളം മരങ്ങള്‍ വെട്ടിമാറ്റാനുള്ള അന്നത്തെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിരുന്നത്. നിര്‍ദ്ദിഷ്ട കാര്‍ ഷെഡ് കാഞ്ചുര്‍മാഗിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. à´¸â€‹à´°àµâ€â€‹à´•àµà´•à´¾â€‹à´°àµâ€ ഉടമസ്ഥതയിലുള്ള ഭൂമിയായതിനാല്‍ പദ്ധതി ചെലവ് വര്‍ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ ഷെഡ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയിരിക്കുന്നു. ആരിയിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. നഗരത്തില്‍ 800 ഏക്കര്‍ കാടുണുള്ളത്. മുംബൈയ്ക്ക് പ്രകൃതിദത്ത വനം ആവശ്യമാണെന്നും ഉദ്ദവ് വിശദീകരിച്ചു. ആരിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ കേസുകള്‍ പിന്‍വലിക്കുമെന്നും ഉദ്ദവ് അറിയിച്ചു.

ചിപ്കോ പ്രസ്ഥാനത്തിന്‍റെ രൂപത്തില്‍‌ മരങ്ങളെ കെട്ടിപ്പിടിച്ചായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വെട്ടിമുറിക്കാന്‍ ശ്രമിച്ച ആരിയിലെ മരങ്ങളെ സംരക്ഷിച്ചത്. ആരി കോളനിയുടെ ഭാഗമായുള്ള ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ മുംബൈ മെട്രോ റെയില്‍ കോര്‍പറേഷന്‍ (എംഎംആര്‍സി) തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

മെട്രോ 3 കോറിഡോറിന്‍റെ ഭാഗമായുള്ള കാര്‍ഷെഡ് നിര്‍മിക്കാന്‍ വേണ്ടിയായിരുന്നു ഇത്. മരംമുറി നീക്കവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ സ്ത്രീകളും കുട്ടികളും പരിസ്ഥിതി സംഘടനാപ്രവര്‍ത്തകരും ഉള്‍പ്പെടെ മരങ്ങളെ 'കെട്ടിപ്പിടിക്കാന്‍' എത്തുകയായിരുന്നു.

Related News