Loading ...

Home International

സ്വീഡന്‍ നയം മാറ്റുന്നു;ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പുകളിൽ നിന്ന് ഒരാളെപ്പോലും സ്വീകരിക്കില്ല

ഫ്രാങ്ക്ഫര്‍ട്ട്: ലിബറല്‍ ചിന്താഗതിക്കു പേരുകേട്ട സ്വീഡന്‍ കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടുമുള്ള നയം മാറ്റുന്നു. ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പുകളിൽ നിന്ന് ഒരാളെപ്പോലും സ്വീകരിക്കുകയില്ലെന്ന് സ്വീഡിഷ് സര്‍ക്കാര്‍ വ്യക്തമാക്കി. 2015ല്‍ 1,60,000 അഭയാര്‍ഥികളെ സ്വീഡന്‍ സ്വീകരിച്ചിരുന്നു. യൂറോപ്പ് മതിലുകള്‍ പണിയുന്നില്ല എന്നാണ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലേഫെന്‍ അന്നു പറഞ്ഞത്. അതിനുശേഷം സ്വീഡന്‍ ഏറെ മാറി. ഗുണ്ടാസംഘങ്ങളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ ജനജീവിതം ദുസ്സഹമാക്കി. ജര്‍മന്‍ ദിനപത്രമായ വെല്‍റ്റ് പ്രധാനമന്ത്രി ഇക്കാര്യം പ്രസ്താവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ ഇതുവരെ ഗുണ്ടാ ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു. രാഷ്‌ട്രസംവിധാനംതന്നെ തകരാറിലാകുമെന്നു ഭയപ്പെടുന്നതായി പോലീസ് മേധാവി മാറ്റ്സ് ലേഫിംഗ് പറഞ്ഞു. കുറ്റവാളികളില്‍ 58 ശതമാനം പേരും അഭയാര്‍ഥികളായി എത്തിയവരാണെന്ന് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related News