Loading ...

Home Kerala

സഹകരണ സംഘങ്ങള്‍ നെല്ല് നേരിട്ടു സംഭരിക്കും

തിരുവനന്തപുരം:സഹകരണസംഘങ്ങളുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്നു നേരിട്ട് നെല്ല് സംഭരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായി. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നെല്ലാണു സംഭരിക്കുക. ഒരു കിലോ നെല്ലിന് കര്‍ഷകന് 27.48 രൂപ നല്‍കും. പാഡി റസീറ്റ് അടിസ്ഥാനത്തില്‍ കര്‍ഷകന് നെല്ല് അളന്ന അന്നുതന്നെ പണം നല്‍കും. ഇതിനു സംഘങ്ങളെ അല്ലെങ്കില്‍ കേരള ബാങ്കിനെ ചുമതലപ്പെടുത്തും.പാഡി റസീറ്റ് നല്‍കുന്നതിന് സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏര്‍പ്പെടുത്തും. നെല്ലിന്‍റെ ഗുണനിലവാരം പരിശോധിച്ച്‌ എടുക്കുന്നതിന് സപ്ലൈകോ പാഡി പ്രൊക്യുവര്‍മെന്‍റ് ഓഫീസര്‍മാരുടെ സേവനം സംഘങ്ങള്‍ക്ക് ലഭ്യമാക്കും.

സംഘങ്ങള്‍ സംഭരണം മാത്രമാണ് നിര്‍വഹിക്കുന്നതെങ്കില്‍ ഒരു ക്വിന്‍റല്‍ നെല്ല് എടുക്കുന്നതിന് ഗണ്ണിബാഗ്, കയറ്റിറക്ക്, വാഹനസൗകര്യം, ഗോഡൗണ്‍ വാടക, കമ്മീഷന്‍ എന്നീ ഇനങ്ങളില്‍ 73 രൂപ നല്‍കും. നെല്ല് അരിയാക്കി നല്‍കുകയാണെങ്കില്‍ ഒരു ക്വിന്‍റല്‍ നെല്ലിന് 214 രൂപ സംഘങ്ങള്‍ക്ക് നല്‍കും.പാലക്കാട് ജില്ലയില്‍ സംഭരണം മുതല്‍ നെല്ല് അരിയാക്കി കൈമാറുന്നത് വരെയുള്ള ഉത്തരവാദിത്വം സഹകരണസംഘങ്ങള്‍ നിര്‍വഹിക്കും. മില്ലുകളുമായി അവര്‍ കരാറില്‍ ഏര്‍പ്പെടും. മറ്റു ജില്ലകളില്‍ സപ്ലൈകോ ആവശ്യമായ ക്രമീകരണം നടത്തണം. സംഘങ്ങള്‍ സ്വന്തം നിലയില്‍ പരമാവധി സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തും. മതിവരാത്ത ജില്ലകളില്‍ സംഭരണ സൗകര്യങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാകളക്ടര്‍മാരുടെ സഹായം അഭ്യര്‍ഥിക്കും.

അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ നെല്ല് സംഭരിക്കുന്നതിന് സഹകരണസംഘങ്ങള്‍ സ്വന്തം നിലയില്‍ കൂടുതല്‍ ഗോഡൗണുകള്‍ പണിയും. ഇതിനായി നബാര്‍ഡില്‍ നിന്നുമുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഫണ്ട് പ്രയോജനപ്പെടുത്തും.

മന്ത്രി കടകംപള്ളി സുരേന്ദ്രന് പുറമെ മന്ത്രിമാരായ പി. തിലോത്തമന്‍, എ.കെ. ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരും, ഉന്നത ഉദ്യോഗസ്ഥരും യോഗങ്ങളില്‍ പങ്കെടുത്തു. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നെല്ല് എടുക്കാന്‍ താല്‍പര്യമുള്ള സംഘങ്ങളുടെ പ്രതിനിധികള്‍, സഹകരണ സെക്രട്ടറി, സഹകരണ രജിസ്ട്രാര്‍, ജില്ലകളിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. 105 സംഘങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Related News